കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിയമിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. നേരത്തെ തയാറാക്കിയ പട്ടികയിൽനിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ നിയമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറുമാസത്തേക്ക് നിയമിച്ചത്.
Also Read-
''ബ്രണ്ണൻ കഥ' പറഞ്ഞത് പ്രസിദ്ധീകരിക്കരുതെന്ന നിബന്ധനയോടെ; മാധ്യമപ്രവർത്തകൻ ചതിച്ചു': അഭിമുഖത്തെക്കുറിച്ച് കെ സുധാകരൻകേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. നിയമനം ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
Also Read-
'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?': കെ സുധാകരൻജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ താൽകാലിക നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്. സിപിഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്എംസി മുഖേനയാണ് ഇവരുടെ നിയമനമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാൻ തീരുമാനമെടുത്തത്.
Also Read-
'പിണറായി അച്ഛന്റെ സ്ഥാനത്ത് ആയിരുന്നോ എന്ന് സംശയം; നട്ടെല്ലുണ്ടെങ്കില്‍ എന്നെ പ്രതിയാക്കൂ'; പിണറായി വിജയന് സുധാകരന്റെ മറുപടിനിയമനത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം. കുറ്റാരോപിത സ്ഥാനത്ത് നിൽക്കുന്നവരുടെ ഭാര്യമാർക്ക് നിയമനം ലഭിച്ചതിലെ വിമർശനത്തിൽ കഴമ്പില്ല എന്നാണ് പാർട്ടി നിലപാട്. മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നിയമനമെന്നും പാർട്ടി അവകാശപ്പെടുന്നു. പെരിയ ഇരട്ട കൊലപാതക കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണ്.
English Summary: The wives of the accused in the Periya twin murder case were offered temporary jobs on the recommendation of the CPM at the Kanhangad district hospital. The accused were all CPM activists and sympathisers. They were offered jobs of sweepers at the hospital.The youth congress alleged that the appointment was made violating rules and regulations.Temporary job was given to Manju, wife of the main accused Peethambaran, Chinju Philip, wife of second accused C J Saji and Baby, wife of third accused Suresh at the Kanhangad district hospital.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.