മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; മരണം അഞ്ചാമത്തെ പ്രസവത്തിൽ

Last Updated:

മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു

News18
News18
മലപ്പുറം: ചട്ടിപറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് ( 35) മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലായിരുന്നു അസ്മ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്.
മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രക്തസ്രാവം മൂലമാണ് യുവതി മരിച്ചത് എന്നാണ് അറിയുന്നത്. കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
advertisement
‌അങ്ങാടിപ്പുറത്തുള്ള ആംബുലൻസിലാണ് മൃതദേഹം പെരുമ്പാവൂരിൽ എത്തിച്ചത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. അസ്മയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് മലപ്പുറം പോലീസിന് കൈമാറുമെന്ന് പെരുമ്പാവൂർ പോലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; മരണം അഞ്ചാമത്തെ പ്രസവത്തിൽ
Next Article
advertisement
എനിക്ക് വിശക്കുന്നു...ദോശയും ചമ്മന്തിയും ചോദിച്ച് രാഹുൽ ഈശ്വർ നിരാഹാരം നിർത്തി
എനിക്ക് വിശക്കുന്നു...ദോശയും ചമ്മന്തിയും ചോദിച്ച് രാഹുൽ ഈശ്വർ നിരാഹാരം നിർത്തി
  • രാഹുൽ ഈശ്വർ ജാമ്യം നിഷേധിച്ചതോടെ നിരാഹാരം അവസാനിപ്പിച്ചു, ദോശയും ചമ്മന്തിയും കഴിച്ചു.

  • പാലക്കാട് എംഎൽഎ രാഹുലിനെതിരെ ലൈംഗികപീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ജയിൽ നിരാഹാര സമരം അവസാനിപ്പിച്ചു.

  • ആരോഗ്യനില വഷളായതിനെ തുടർന്ന് രാഹുലിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയിരുന്നു.

View All
advertisement