മാവേലിക്കരയിൽ ശസ്ത്രക്രിയക്കിടെ സ്ത്രീ മരിച്ചു; ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

Last Updated:

ആന്തരിക അവയവങ്ങൾക്കിടയിലെ തടസ്സങ്ങൾ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നു

News18
News18
ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രെജീഷിന്റെ ഭാര്യ ധന്യ (42) ആണ് മരിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ (Laparoscopy) മുഴ നീക്കം ചെയ്യാനാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ, ആന്തരിക അവയവങ്ങൾക്കിടയിലെ തടസ്സങ്ങൾ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നു. ഇത് പരിഹരിക്കാനായി അടിയന്തരമായി ഓപ്പൺ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തെങ്കിലും തുടർന്നുള്ള സങ്കീർണതകൾ മരണത്തിന് കാരണമാവുകയായിരുന്നു.
ദുബായിൽ ജോലി ചെയ്യുന്ന രെജീഷ് ആണ് ധന്യയുടെ ഭർത്താവ്. അഥർവ് ഏക മകനാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്കരയിൽ ശസ്ത്രക്രിയക്കിടെ സ്ത്രീ മരിച്ചു; ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement