വൈദ്യുതിബന്ധം പുനസ്ഥാപിച്ചില്ല; കെഎസ്ഇബി ഓഫീസിലെത്തി യുവതിയുടെ ആത്മഹത്യാഭീഷണി

Last Updated:

ദിവസങ്ങളായി വീട്ടിലെ വൈദ്യുതിബന്ധം തകരാറിലായത് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയില്ലെന്നാരോപിച്ചാണ് ആത്മഹത്യാഭീഷണി

News18
News18
ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് യുവതി കെ.എ സ്ഇബി ഓഫീസിലെത്തി ആത്മ ഹത്യാഭീഷണി മുഴക്കി. തൊട്ടുപിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഞായറാഴ്ച മൂന്നു മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇ ബി ഓഫീസിലാണ് സംഭവം.
ദിവസങ്ങളായി വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയില്ലെന്നാരോപിച്ചാണ് തലയോലപ്പറമ്പ് കോലത്താർ സ്വദേശിനി, കെഎസ്ഇബി ഓഫീസിൽ എത്തിയത്.
കാർ പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.കെഎസ്ഇബി ഉദ്യോ​ഗസ്ഥർ തലയോലപ്പറമ്പ് പൊലീസിൽ വിവരം അറിയിച്ചു.
‌പിന്നാലെ പൊലീസ് എത്തി അനുനയിപ്പിച്ചു സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടയിൽ കെഎസ്ഇബി ജീവനക്കാർ പോയി ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ എത്തി കൂട്ടിക്കൊണ്ടുപോയി.
advertisement
അതേസമയം തലയോലപ്പറമ്പ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പല ഭാഗങ്ങളിലും രണ്ടുദിവസമായി ഇത്തരത്തിൽ വൈദുതി തകരാർ ഉണ്ടെന്നും ഇത് പുനസ്ഥാപിച്ചു വരികയാണെന്നും ആണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യുതിബന്ധം പുനസ്ഥാപിച്ചില്ല; കെഎസ്ഇബി ഓഫീസിലെത്തി യുവതിയുടെ ആത്മഹത്യാഭീഷണി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement