advertisement

ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പികെ ഫിറോസ് 

Last Updated:

സഹോദരന്റെ പേരിൽ തന്നെ വേട്ടയാടുകയാണെന്നും പികെ ഫിറോസ് പറഞ്ഞു

Rapid Read
News18
News18
ലഹരി ഇടപാടുമായി തന്റെ സഹോദരൻ  പി.കെ ജുബൈറിന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. തന്റെ രാഷ്ട്രീയവുമായി ജുബൈറിന് യാതൊരു ബന്ധവുമില്ലെന്നും സഹോദരൻറെ പേരിൽ തന്നെ വേട്ടയാടുകയാണെന്നും സഹോദരൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണമെന്നും പികെ ഫിറോസ് പറഞ്ഞു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു എന്നീ വകുപ്പുകളാണ് നിലവിൽ ജുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജുബൈറിനെതിരെ പൊലീസ് നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണക്കുമെന്നും പികെ ഫിറോസ് പറഞ്ഞു.
advertisement
തന്റെ നിലപാടുകളുായി ഒരുപാട് വിയോജിപ്പുകളുള്ളയാളാണ് സഹോദരൻ. അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ നോക്കിയാൽ മനസിലാകും. ജുബൈറിന്റെ കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ലഹരി ഇടപാടിന് തെളിവായി പൊലീസ് പറയുന്നത്. എന്നാൽ റിയാസിനെ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അയാളെ ജാമ്യത്തിലിറക്കാൻ സിപിഎം നേതാക്കൾ സ്റ്റേഷനിലെത്തിയിരുന്നെന്നും എന്നാൽ താനോ കുടുംബമോ ജുബൈറിനായി ഇടപെട്ടിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സഹോദരന്റെ അറസ്റ്റ് തനിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പികെ ഫിറോസ് 
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement