താമസം ഭർത്താവിന്റെ ഉടമസ്ഥതയിലെ വീട്ടിലെങ്കിലും ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് ബോംബെ ഹൈക്കോടതി

Last Updated:

ഭാര്യ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു എന്നതുകൊണ്ട് അവർക്ക് ലഭിക്കേണ്ട ന്യായമായ തുക നിഷേധിക്കാൻ കഴിയില്ല എന്നും കോടതി നിരീക്ഷിച്ചു

ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭാര്യയ്ക്ക് ആവശ്യമായ ചെലവുകൾക്കായി ജീവനാംശത്തിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. ജനുവരി നാലിന് ജസ്റ്റിസ് നീല ഗോഖലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാര്യയും പ്രായപൂർത്തിയാകാത്ത മകനും ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജി തള്ളികൊണ്ടായിരുന്നു കോടതി വിധി. ഭാര്യ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു എന്നതുകൊണ്ട് അവർക്ക് ലഭിക്കേണ്ട ന്യായമായ തുക നിഷേധിക്കാൻ കഴിയില്ല എന്നും കോടതി നിരീക്ഷിച്ചു.
" അവർ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു എന്നതുകൊണ്ട് ലഭിക്കേണ്ട ജീവനാംശം ഒഴിവാക്കാൻ സാധിക്കില്ല. അവർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയ്ക്കായി കുറച്ച് തുക ആവശ്യമാണ്" എന്നും ജസ്റ്റിസ് നീല ഗോഖലെ ചൂണ്ടിക്കാട്ടി. 2012 ജൂണിൽ ആണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തതിനെ തുടർന്ന് 2021 നവംബർ മുതൽ ഇരുവരും മാറി താമസിക്കാൻ തുടങ്ങി.
advertisement
തുടർന്ന് കല്യാണ് സിവിൽ കോടതിയിൽ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയപ്പോൾ ഭാര്യ ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. കേസിൽ ഇടക്കാല ജീവനാംശമായി പ്രതിമാസം 15,000 രൂപയും മകന് 10,000 രൂപയും നൽകാൻ ആയിരുന്നു കോടതി വിധി. എന്നാൽ ഈ ഉത്തരവ് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് നിലവിൽ ഭാര്യ താമസിക്കുന്നതെന്നും ഫ്ലാറ്റിനായി പ്രതിമാസം 60,000 രൂപ ഇഎംഐ അടക്കണമെന്നും ഭർത്താവ് അവകാശപ്പെട്ടു. കൂടാതെ അദ്ദേഹം ഇപ്പോൾ അമ്മയോടൊപ്പം ആണ് താമസിക്കുന്നത് എന്നും കോടതിയിൽ വ്യക്തമാക്കി.
advertisement
ഇതിനുപുറമേ തന്റെ ഭാര്യ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 10000 രൂപ സമ്പാദിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ എഞ്ചിനീയറായ ഭർത്താവ് പ്രതിമാസം 1.3 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും ഒരു കാറും മറ്റ് നിരവധി ഷെയറുകളും ഉണ്ടെന്നും ജഡ്ജി മറുപടി നൽകി. " അയാൾക്ക് അനുയോജ്യമായ ഒരു ജോലിയുണ്ട്. ഭാര്യ ഫ്രീലാൻസ് ആയി ജോലി ചെയ്താണ് 10,000 രൂപ സമ്പാദിക്കുന്നത് . 10 വയസ്സുള്ള മകനെ ഒറ്റയ്‌ക്ക് നോക്കുകയും അവന്റെ ചെലവുകൾ വഹിക്കുകയും ചെയ്യുന്നതിനാൽ അവർക്ക് സ്ഥിരമായി ഒരു ജോലിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല." എന്നും ജസ്റ്റിസ് ഗോഖലെ പറഞ്ഞു.
advertisement
തുടർന്ന് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയ ജസ്റ്റിസ് ഗോഖലെ, ഇടക്കാല ജീവനാംശമായി ആവശ്യപ്പെട്ട തുക ന്യായമാണെന്നും അത് ഇതുവരെ നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Law/
താമസം ഭർത്താവിന്റെ ഉടമസ്ഥതയിലെ വീട്ടിലെങ്കിലും ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് ബോംബെ ഹൈക്കോടതി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement