വീണയ്ക്ക് തിരിച്ചടി;  SFIO അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

Last Updated:

ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്

ബെംഗളൂരു: സിഎംആര്‍എല്‍ കമ്പനിയുമായുള്ള ഇടപാടിന് മേല്‍ നടക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ( SFIO) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി വീണ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്‌ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു.
ടി വീണ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് 2013ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
ജനുവരി 31 ന് എസ്എഫ്ഐഒ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എസ്എഫ്ഐഒയുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
അന്വേഷണവുമായി  മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് നേരത്തെ പറഞ്ഞ കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് വീണ വിജയന് നിർദേശവും നൽകിയിരുന്നു.
എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധി പറയും വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്എഫ്ഐഒയോടും കോടതി പറഞ്ഞിരുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക്കുമായുളള ഇടപാടുകള്‍ ഗൗരവ സ്വഭാവത്തിൽ ഉളളതാണെന്നായിരുന്നു എസ്എഫ്ഐഒയുടെ വാദം. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം.
മലയാളം വാർത്തകൾ/ വാർത്ത/Law/
വീണയ്ക്ക് തിരിച്ചടി;  SFIO അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
Next Article
advertisement
ക്യാന്‍സറിനെ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് മരിച്ചു
ക്യാന്‍സറിനെ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് മരിച്ചു
  • ക്യാന്‍സര്‍ അതിജീവിച്ച ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റ് ലണ്ടനില്‍ മരണപ്പെട്ടു.

  • 28 വയസ്സുള്ള മാരിസ ലൈമോയെ സെപ്റ്റംബര്‍ 11-ന് വീട്ടുജോലിക്കാരി മരിച്ച നിലയില്‍ കണ്ടെത്തി.

  • പ്രാണി കടിയേറ്റതുമൂലമുള്ള വിഷബാധയാണ് മരണകാരണമെന്ന് കുടുംബം വിശ്വസിക്കുന്നു.

View All
advertisement