സൈനിക സ്കൂൾ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി

Last Updated:

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പി കെ ഉണ്ണികൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന തൃശൂർ തോളൂർ സ്വദേശി അശ്വിൻ കൃഷ്ണ ജീവനൊടുക്കിയ സംഭവം എസ്. പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. ഇതിനായി ഉദ്യോഗസ്ഥനെ മൂന്നാഴ്ചക്കകം ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മോധാവിക്ക് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പി കെ ഉണ്ണികൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2017ൽ കഴക്കൂട്ടം സൈനിക സ്കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്ന അശ്വിൻ കൃഷ്ണയെ 2020 ജൂൺ ഒന്നിന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധികൃതരുടെ മാനസിക- ശാരീരിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നിരുന്നു.
advertisement
പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഫലപ്രദമായി അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ആവശ്യം. ഇത്തരം കേസുകളിൽ നീതി നടപ്പാക്കിയെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണത്തിന്റെ മേൽനോട്ടം എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകാൻ ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
സൈനിക സ്കൂൾ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement