ഒരുമിച്ച് താമസിച്ചാൽ ഭാര്യാഭർത്താക്കന്മാരാകില്ല; യുവതി ജീവനൊടുക്കിയ കേസിൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

Last Updated:

'ലിവിങ് ടുഗദർ' ബന്ധത്തിലുള്ള സ്ത്രീക്ക് ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: നിയമപരമായി വിവാഹ നടപടികൾ പൂർത്തിയാക്കാതെ ഒരു കരാറുണ്ടാക്കി ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭര്‍ത്താക്കന്മാരായി കാണാനാകില്ലെന്നും ലീവിങ് ടുഗെതറായിട്ടേ കാണാനാകൂവെന്നാണ് കേരള ഹൈക്കോടതി. ഒരുമിച്ച് താമസിച്ചിരുന്ന യുവതി ജീവനൊടുക്കിയ കേസിൽ ഒപ്പം താമസിച്ചിരുന്നയാളെയും ബന്ധുക്കളെയും ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട് സ്വദേശി നാരായണന്റെയും സഹോദരൻ രാധാകൃഷ്ണന്റെയു തടവാണ് റദ്ദാക്കിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഇവരുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കെ മരിച്ചു.
1997 സെപ്റ്റംബർ ഒന്നിനാണ് നാരായണനും യുവതിയും ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു ജീവിതം തുടങ്ങിയത്. ഏതെങ്കിലും നിയമപ്രകാരം ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 3 മാസത്തിനുശേഷം ഡിസംബർ 24ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബർ 29നു മരിച്ചു. നാരായണൻ, രാധാകൃഷ്ണൻ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും പാലക്കാട് സെഷൻസ് കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
advertisement
Also Read- കൊലപാതകകേസിന്റെ വിചാരണയ്‌ക്കിടെ സോഷ്യൽ മീഡിയ ഉപയോഗിച്ച ജഡ്ജി പുറത്തേക്ക്
ഇവരുടെ ബന്ധത്തിനു നിയമസാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘ലിവിങ് ടുഗദർ’ ബന്ധത്തിലുള്ള സ്ത്രീക്ക് ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചടങ്ങുപ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാൽ ഇരുവരെയും ഭാര്യാ ഭര്‍ത്താക്കന്മാരായി കാണാനാകില്ലെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തിയിരിക്കുന്നത്. അതിനാൽ ഭാര്യക്കെതിരായ ക്രൂരതയെന്ന വകുപ്പ് നിലനിൽക്കില്ല. നാലുമാസത്തോളം മാത്രമാണ് ഇരവരും ഒരുമിച്ച് താമസിച്ചതെന്നുും കോടതി കണക്കിലെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഒരുമിച്ച് താമസിച്ചാൽ ഭാര്യാഭർത്താക്കന്മാരാകില്ല; യുവതി ജീവനൊടുക്കിയ കേസിൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement