ഏഴ് വയസുകാരിയെ ക്ഷേത്രത്തിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് സുപ്രീം കോടതി 30 വർഷം തടവ് വിധിച്ചു

Last Updated:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 എബി (12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിചാരണ കോടതി നേരത്തെ കേസിൽ വധശിക്ഷ വിധിച്ചിരുന്നു

സുപ്രീം കോടതി
സുപ്രീം കോടതി
2018ൽ മധ്യപ്രദേശിൽ ക്ഷേത്രത്തിൽ വെച്ച് ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചു. കേസിൽ പ്രതിയുടെ ക്രൂരമായ പ്രവൃത്തി ചൂണ്ടിക്കാട്ടിയ കോടതി 30 വർഷം തടവ് ശിക്ഷ വിധിച്ചു. അന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 40 കാരനായ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ഇരയായ പെൺകുട്ടിയുടെ മുത്തശ്ശിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതി പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 എബി (12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിചാരണ കോടതി നേരത്തെ കേസിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവാളിയുടെ ശിക്ഷ ജീവപര്യന്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാർ, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച്, ഹർജിക്കാരൻ്റെ ഇപ്പോഴത്തെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
advertisement
എന്നാൽ കേസ് സുപ്രീംകോടതി പരിഗണിക്കവെ പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഓരോ ക്ഷേത്ര സന്ദർശനത്തിലും ഇരയായ പെൺകുട്ടിയ്ക്ക് താൻ നേരിടേണ്ടി വന്ന നിർഭാഗ്യകരവും പ്രാകൃതവുമായ സംഭവം വേട്ടയാടുമെന്നും കോടതി ചൂണ്ടിക്കാട്ടി. " കൂടാതെ ഈ സംഭവം പെൺകുട്ടിയുടെ ഭാവി ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഹർജിക്കാരൻ്റെ ഇപ്പോഴത്തെ പ്രായവും ഇയാൾ ഇതിനകം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് എന്ന വസ്തുതയും കണക്കിലെടുക്കുന്നു. അത്തരത്തിലുള്ള എല്ലാ വശങ്ങളും പരിഗണിച്ച ശേഷം 30 വർഷത്തെ ശിക്ഷാ കാലാവധിയാണ് കേസിൽ പരിഗണിക്കുന്നത്. ഇതിനകം അനുഭവിച്ച കാലയളവും ഇതിൽ ഉൾപ്പെടുത്തണം." എന്നും ബെഞ്ച് വ്യക്തമാക്കി.
advertisement
അതേസമയം സെക്ഷൻ 376 (2) (i) വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരം ശിക്ഷ നടപ്പാക്കിയിട്ടും വിചാരണയിലൂടെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റത്തിന് പ്രതിക്ക് പ്രത്യേക ശിക്ഷ ചുമത്തിയിട്ടില്ലെന്ന വസ്തുത ഹൈക്കോടതി കാണാതെ പോയി എന്ന് സുപ്രീം കോടതി പരാമർശിച്ചു.
"സെക്ഷൻ 376 എബി , ഐ പിസി എന്നിവ പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി ജീവപര്യന്തം വരെ നീണ്ടുനിൽക്കുന്ന 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും കുറ്റവാളി പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്. ഇരയുടെ ചികിത്സാച്ചെലവും പുനരധിവാസവും നിറവേറ്റാൻ ന്യായമായ തുകയായി ഒരു ലക്ഷം രൂപ കണക്കാക്കുന്നു. അത് ഇരയ്ക്ക് നൽകും ” എന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഏഴ് വയസുകാരിയെ ക്ഷേത്രത്തിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് സുപ്രീം കോടതി 30 വർഷം തടവ് വിധിച്ചു
Next Article
advertisement
Horoscope September 18| സൗഹൃദങ്ങളില്‍ നിന്ന് പ്രയോജനമുണ്ടാകും; ആഴത്തിലുള്ള ഉള്‍ക്കാഴ്ച അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
സൗഹൃദങ്ങളില്‍ നിന്ന് പ്രയോജനമുണ്ടാകും; ആഴത്തിലുള്ള ഉള്‍ക്കാഴ്ച അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
  • ഇന്ന് എല്ലാ രാശിക്കാര്‍ക്കും പോസിറ്റിവിറ്റി, സര്‍ഗ്ഗാത്മകത, വൈകാരിക വളര്‍ച്ച അനുഭവപ്പെടും.

  • മേടം രാശിക്കാര്‍ക്ക് പുതിയ ഊര്‍ജ്ജവും സാമൂഹിക സ്വാധീനവും ലഭിക്കും, ലക്ഷ്യങ്ങളിലേക്ക് വേഗത്തില്‍ നീങ്ങും.

  • ഇടവം രാശിക്കാര്‍ സമര്‍പ്പണം, കുടുംബ ബന്ധങ്ങള്‍, മാനസിക വ്യക്തത എന്നിവയിലൂടെ സമാധാനം കണ്ടെത്തും.

View All
advertisement