'അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ല': തെലങ്കാന ഹൈക്കോടതി

Last Updated:

സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഹൈദരാബാദ്: അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് മിണ്ടാതിരിക്കാൻ കഴിയില്ല. അവിഹിതബന്ധത്തിന് ഭർത്താവ് ഭാര്യയെ ശാസിക്കുന്നത്ആത്മഹത്യാ പ്രേരണയാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയുെ അവിഹിതബന്ധം കുടുംബബന്ധത്തെയും ഭർത്താവുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായി ജസ്റ്റസിസ് കെ സുരേന്ദർ പറഞ്ഞു.
മറ്റൊരാളുമായി ഭാര്യ അവിഹിതമായ അടുപ്പമുണ്ടാക്കുന്നതും അത് തുടരുന്നതും ഭർത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സാമൂഹികപരമായും പ്രതികൂലമായി ബാധിക്കും. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെങ്കിൽ ഭർത്താവിന് വെറിതെയിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത ആളുമായി അവിഹിതബന്ധം പുലർത്തിയ ആളെയാണ് ആത്മഹത്യാകേസിൽ പ്രതിയാക്കേണ്ടതെന്നും കോടതി പറഞ്ഞു. മറ്റൊരാളുമായി അവിഹിതബന്ധമില്ലായിരുന്നെങ്കിൽ ഭർത്താവിനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പരിശോധിക്കാമായിരുന്നു. ഈ സംഭവത്തിൽ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Law/
'അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ല': തെലങ്കാന ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement