'അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ല': തെലങ്കാന ഹൈക്കോടതി

Last Updated:

സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഹൈദരാബാദ്: അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് മിണ്ടാതിരിക്കാൻ കഴിയില്ല. അവിഹിതബന്ധത്തിന് ഭർത്താവ് ഭാര്യയെ ശാസിക്കുന്നത്ആത്മഹത്യാ പ്രേരണയാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയുെ അവിഹിതബന്ധം കുടുംബബന്ധത്തെയും ഭർത്താവുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായി ജസ്റ്റസിസ് കെ സുരേന്ദർ പറഞ്ഞു.
മറ്റൊരാളുമായി ഭാര്യ അവിഹിതമായ അടുപ്പമുണ്ടാക്കുന്നതും അത് തുടരുന്നതും ഭർത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സാമൂഹികപരമായും പ്രതികൂലമായി ബാധിക്കും. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെങ്കിൽ ഭർത്താവിന് വെറിതെയിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത ആളുമായി അവിഹിതബന്ധം പുലർത്തിയ ആളെയാണ് ആത്മഹത്യാകേസിൽ പ്രതിയാക്കേണ്ടതെന്നും കോടതി പറഞ്ഞു. മറ്റൊരാളുമായി അവിഹിതബന്ധമില്ലായിരുന്നെങ്കിൽ ഭർത്താവിനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പരിശോധിക്കാമായിരുന്നു. ഈ സംഭവത്തിൽ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Law/
'അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ല': തെലങ്കാന ഹൈക്കോടതി
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement