ഹലോ, ആ എ.സി. ഒന്ന് ഓൺ ആക്കൂ; വേനൽ കടുക്കുമ്പോൾ മൃഗങ്ങൾക്കായ് മൃഗശാലയിൽ എസിയും ഫാനും

Last Updated:

നിലവിൽ പത്ത് ആനകളാണ് ഉള്ളതെങ്കിലും 34 ഓളം ആനകൾ മൃഗശാലയിൽ മുൻപ് ഉണ്ടായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നതിനിടെ മൈസൂരു മൃഗശാലയിലെ മൃഗങ്ങൾക്കായി എസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി അധികൃതർ. മൃഗങ്ങളുടെ കൂടുകളിൽ വെള്ളം എത്തിക്കാനുള്ള നോസിലുകളും കൂടാതെ ആനകൾക്കും, മാനുകൾക്കും മറ്റും പ്രത്യേക കുളങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഓലകൾ ഉപയോഗിച്ചുള്ള വിശ്രമ സ്ഥലങ്ങളും മൃഗങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ മൃഗശാലയിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ പറഞ്ഞു.
ഗൊറില്ലകൾ കൂടുതലായും തണുത്ത സ്ഥലങ്ങളിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവർക്കായി കൂടുകളിൽ എസിയും ഫാനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് മൃഗശാലയിലെ ആർഎഫ്ഓയായ മുനിരാജു പറഞ്ഞു. ഇന്ത്യയിൽ തന്നെ ചിമ്പാൻസികൾ, ഗൊറില്ലകൾ, ഒറാങുട്ടാന്‍, വെളുത്ത കണ്ടാമൃഗം, ചീറ്റ എന്നിവയെ സംരക്ഷിക്കുന്ന ഏക മൃഗശാലകൂടിയാണിത്. കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള മൃഗശാലയും മൈസൂരു തന്നെയാണ്. നിലവിൽ പത്ത് ആനകളാണ് ഉള്ളതെങ്കിലും 34 ഓളം ആനകൾ മൃഗശാലയിൽ മുൻപ് ഉണ്ടായിരുന്നു. പിന്നീട് പലതിനെയും മറ്റ് മൃഗശാലകളിലേക്ക് മാറ്റി. കോളംബോയിൽ നിന്നും എത്തിച്ച അഞ്ച് പച്ച അനക്കോണ്ടകളും മൃഗശാലയിലുണ്ട്.
advertisement
1892ൽ ശ്രീ ചാമരാജേന്ദ്ര വോഡയാറാണ് മൈസൂരു മൃഗശാല സ്ഥാപിച്ചത്. ചുറ്റും പൂന്തോട്ടങ്ങളുള്ള ഒരു ആസൂത്രിത നഗരം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇന്നത്തെ മൃഗശാല. 250 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന മൃഗശാലയിൽ രാജ കുടുംബത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. 1920 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ മൈസൂർ രാജാവ് മൃഗശാല സംസ്ഥാന സർക്കാരിന് കൈമാറി.
മൈസൂരു നഗര ബസ്റ്റാൻഡിൽ നിന്നും ഏകദേശം 3 കിലോമീറ്ററും, മൈസൂർ പാലസിൽ നിന്നും 2 കിലോമീറ്ററുമാണ് മൃഗശാലയിലേക്കുള്ള ദൂരം. ബസിലോ അല്ലെങ്കിൽ പാലസിൽ നിന്നും ഓട്ടോറിക്ഷയിലോ കുതിരവണ്ടിയിലോ മൃഗശാലയിൽ എത്താൻ സാധിക്കും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹലോ, ആ എ.സി. ഒന്ന് ഓൺ ആക്കൂ; വേനൽ കടുക്കുമ്പോൾ മൃഗങ്ങൾക്കായ് മൃഗശാലയിൽ എസിയും ഫാനും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement