JN.1; 'പ്രായമേതായാലും എല്ലാവരും രോഗസാധ്യത കൂടുതലുള്ള സന്ദർഭങ്ങളിലും ആൾകൂട്ട സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണം'; ഡോ: ബി.ഇക്ബാൽ

Last Updated:

പുതിയ വകഭേദം പ്രത്യേക്ഷപ്പെട്ട സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദേഹം വിശദീകരിച്ചു

പുതിയ കോവിഡ് വകഭേദമായ ജെഎൻ.1-നെതിരെ കരുതൽ വർധിപ്പിക്കണമെന്നും അമിത ഭീതി വേണ്ടെന്നും വൃക്തമാക്കി പൊതുജനാരോഗ്യ വിദഗ്‌ധൻ ഡോ. ബി ഇക്ബാൽ. പുതിയ വകഭേദം പ്രത്യേക്ഷപ്പെട്ട സാഹചര്യത്തിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആൾകൂട്ട സ്ഥലങ്ങളില്‍ മാസ്ക് ശീലമാക്കണമെന്നും അദേഹം വിശദീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദേഹം കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം:
കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട
കോവിഡ് -19 രോഗകാരണമായ ഒമിക്രോൺ വകഭേദത്തിൻ്റെ JH. 1 ഉപവകഭേദം തിരുവനന്തപുരത്ത് ഒരാളിൽ കണ്ടെത്തിയതും കോഴിക്കോട് കണ്ണൂർ ജില്ലകളിലായി ഒരാൾ വീതം കോവിഡ് ബാധിച്ച് മരണമടഞ്ഞുവെന്ന വാർത്തയും സ്വാഭാവികമായും ഊഹാപോഹങ്ങൾ പരക്കുന്നതിനും ജനങ്ങളിൽ ആശങ്കപരത്തുന്നതിനും കാരണമായിട്ടുണ്ട്. സാമൂഹ്യ ശ്രംഖലകളിലും മറ്റും പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിച്ച് അമിതഭയത്തിനടിമപ്പെടാതെ കോവിഡ് രോഗത്തെ സംബന്ധിച്ചുള്ള ശാസ്തീയമായ വിവരങ്ങൾ മനസ്സിലാക്കി അമിതഭീതി ഒഴിവാക്കി സമചിതതയോടെ ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്.
advertisement
കോവിഡ് -19 നു കാരണമായ സാർഴ് സ് കൊറോണ വൈറസ് -2 ആർ എൻ എ വൈറസായതിനാൽ നിരന്തരം ജനിതകമാറ്റത്തിനു വിധേയമായി കൊണ്ടിരിക്കും. പൊതുവിൽ പുതിയ വകഭേദങ്ങൾക്ക് വാസ്കിനേഷനിലൂടെയും രോഗത്തിലൂടെയും ലഭിക്കുന്ന ആർജ്ജിത രോഗപ്രതിരോധശേഷിയെ അതിജീവിക്കാനുള്ള കഴിവുണ്ടാവാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇവയുടെ വ്യാപനനിരക്ക് (Infectivity) കൂടുതലായിരിക്കും. എന്നാൽ ഇവയുണ്ടാക്കുന്ന കോവിഡ് രോഗത്തിന്റെ തീവ്രത (Virulence) താരതമ്യേന കുറവായിരിക്കും.
ഇപ്പോൾ പ്രചാരത്തിലുള്ള ഒമിക്രോൺ വകഭേദത്തിൽ നിന്നും BA.1-5, XBB, എന്നിങ്ങനെ നിരവധി ഉപവകഭേദങ്ങൽ ആവിർഭവിച്ചിട്ടുണ്ട്. ഇവയിൽ BA.2 ൽ നിന്നും ഉത്ഭവിച്ച BA.2.86 വകഭേദമാണ് ചില രാജ്യങ്ങളിൽ Pirola എന്ന് അറിയപ്പെടുന്നത്. ഇതിൽ ഒരു L455S. എന്ന ജനിതകവ്യതിയാനം കൂടി സംഭവിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട വകഭേദമാണ് JN.I.
advertisement
ജനസാന്ദ്രത കൂടിയിരിക്കുന്നതിനാലും സാംസ്കാരിക, സമൂഹിക, ആത്മീയ, രാഷ്ടീയ ആൾകൂട്ട സന്ദർഭങ്ങൾ കൂടുതലായത് കൊണ്ടും വ്യാപനനിരക്ക് കൂടിയ വകഭേദം കോവിഡ് കേരളത്തിൽ കൂടുതൽ പേരിൽ എത്താൻ കാരണമാവുന്നുണ്ട്. അത് പോലെ കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ പോക്കുവരവും കൂടുതലാണ്. ജനങ്ങളുടെ ആരോഗ്യബോധം ഉയർന്നതായതിനാൽ കോവിഡ് ടെസ്റ്റിംഗ് താരതമ്യേന കൂടുതലായി നടക്കുന്നത് കൊണ്ടാണു മറ്റ് സംസ്ഥാനങ്ങളെക്കാൾ പുതിയ വകഭേദം മൂലമുള്ള കോവിഡ് കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നത്.
എന്തായാലും വ്യാപനനിരക്ക് കൂടിയ പുതിയ വകഭേദം പ്രത്യേക്ഷപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
advertisement
1. രണ്ടും മൂന്നും കോവിഡ് വാക്സിനേഷൻ ഡോസുകൾ എടുക്കാത്തവർ അതെടുത്ത് വാക്സിനേഷൻ ഷെഡ്യൂൾ പ്പൂർത്തിയാക്കണം. വാക്സിനേഷൻ എടുത്തവരിലും പുതിയ വകഭേദം രോഗമുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് മനസ്സിലാക്കിയിരിക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അവശ്യമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
2. മുതിർന്ന പൗരന്മാരും പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങൾ എന്നിയവയുമുള്ളവർ പുറത്ത് പോകുമ്പോഴെല്ലാം മാസ്ക് ഉപയോഗിക്കാനും തിരികെ വീട്ടിലെത്തുമ്പോൾ കൈകൾ ആവർത്തിച്ച് കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.
3. അനുബന്ധരോഗമുള്ളവർ തങ്ങളുടെ പ്രാഥമികരോഗങ്ങളുടെ ചികിത്സ കൃത്യമായും മുടക്കം കൂടാതെയും നടത്തിയിരിക്കണം.
advertisement
4. പുതീയ വകഭേദമുണ്ടാക്കുന്ന കോവിഡിന്റെ തീവ്രത കുറവായിരിക്കാമെങ്കിലും രോഗം ബാധിച്ച് ഭേദപ്പെട്ടാലും എല്ലാപ്രായത്തിലുള്ളവരിൽ 20% പേർക്കെങ്കിലും എതെങ്കിലും തരത്തിലുള്ള കോവിഡാനന്തര രോഗങ്ങൾ (Post Covid Diseases) ഉണ്ടാവാൻ സാധ്യതയുണ്ട്.
5. അത്കൊണ്ട് പ്രായമേതായാലും എല്ലാവരും രോഗസാധ്യത കൂടുതലുള്ള സന്ദർഭങ്ങളിലും സ്ഥലത്തും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ആശുപത്രികൾ, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ, അടഞ്ഞ ഏ സി മുറികൾ, എന്നിവിടങ്ങളിലും ഉത്സവങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ ആൾകൂട്ട സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കണം. 
6. ഇപ്പോൾ കേരളത്തിൽ വർധിച്ച് വരുന്ന ഫ്ലൂ തുടങ്ങിയ രോഗങ്ങളും പലതരത്തിലുള്ള വായുവഴി പകരുന്ന രോഗങ്ങൾ തടയാനും മാസ്ക് ഉപയോഗിക്കുന്നത് സഹായകരമാണ്. ഫ്ലൂ രോഗം മൂലം കോവിഡ് ബാധിതരേക്കാൾ കൂടുതാളുകൾ ഇപ്പോൾ മരണമടഞ്ഞുവരുന്നുണ്ടെന്നത് അറിഞ്ഞിരിക്കണം.
advertisement
പുതിയ വാക്സിൻ പ്രതീക്ഷിക്കാം. ഇപ്പോൾ നിലവിലുള്ള കോവിഡ് വാസ്കിൻ ആദ്യം പ്രത്യക്ഷപ്പെട്ട വൈറസിനെതിരെയുള്ളതാണ്. പുതിയ വകഭേദങ്ങളെക്കൂടി പ്രതിരോധിക്കാവുന്ന വാക്സിൻ വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
മലയാളം വാർത്തകൾ/ വാർത്ത/Health/
JN.1; 'പ്രായമേതായാലും എല്ലാവരും രോഗസാധ്യത കൂടുതലുള്ള സന്ദർഭങ്ങളിലും ആൾകൂട്ട സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണം'; ഡോ: ബി.ഇക്ബാൽ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement