നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

Last Updated:
തിരുവനന്തപുരം: നിപ വൈറസ് സംബന്ധിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് പുതിയതായി എവിടെയും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വർഷം നിപ വൈറസ് ബാധിച്ചതിനാൽ ആരോഗ്യവകുപ്പ് മുൻകരുതൽ സ്വീകരിക്കുകയാണ് ചെയ്തത്.
പാലക്കാട് ആശുപത്രിയിൽ നിപ വൈറസ് സ്ഥിരീകരിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളിൽനിന്ന് പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി
Next Article
advertisement
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
  • കേരളത്തിന്റെ ഔദ്യോഗിക പേര് 'കേരളം' ആക്കണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി അധ്യക്ഷന്‍ കത്ത് നല്‍കി

  • 2024 ജൂണില്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന് ബിജെപി പിന്തുണയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി

  • മലയാള പൈതൃകം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement