നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

Last Updated:
തിരുവനന്തപുരം: നിപ വൈറസ് സംബന്ധിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് പുതിയതായി എവിടെയും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വർഷം നിപ വൈറസ് ബാധിച്ചതിനാൽ ആരോഗ്യവകുപ്പ് മുൻകരുതൽ സ്വീകരിക്കുകയാണ് ചെയ്തത്.
പാലക്കാട് ആശുപത്രിയിൽ നിപ വൈറസ് സ്ഥിരീകരിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളിൽനിന്ന് പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement