റാന്നിയിലെ ഇറ്റലിക്കാർ വിമാനത്താവളത്തിൽ ചെയ്ത സൂത്രം എന്താണ് ? സിയാൽ പറയുന്നു

Last Updated:

ഇറാൻ, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണം എന്ന് നിർദേശമുണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഇല്ല.

മാർച്ച് മൂന്നു വരെ ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തായ്‌ലൻഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു സമ്പൂർണ സ്‌ക്രീനിങ്. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്ന് മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ  (വിദേശത്തു നിന്നും വരുന്ന എല്ലാ യാത്രക്കാർക്കും) ഏർപ്പെടുത്തിയത്. എന്നാൽ ഇറാൻ, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണം എന്ന് നിർദേശമുണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത് യാത്രക്കാർ തന്നെയാണ്. ഇതുസംബന്ധിച്ച് ആവർത്തിച്ചുള്ള അറിയിപ്പുകൾ വിമാനത്തിൽ വച്ചു നൽകിയിട്ടുണ്ട്. കൂടാതെ, അറൈവൽ മേഖലയിൽ നിരവധി സ്‌ക്രീനുകളിലും ബോർഡുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറ്റലിയിൽ നിന്നെത്തിയ കുടുംബം യാത്രാവിവരങ്ങൾ വെളിപ്പെടുത്താതെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് സൂത്രത്തിൽ പുറത്തുകടക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റാന്നിക്കാരുടെ 'സൂത്രം'
ഫെബ്രുവരി 29ന് ഇറ്റലിയിലെ വെനീസിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശികളായ മൂന്ന് യാത്രക്കാർ പരിശോധന ഒഴിവാക്കി ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തി. തങ്ങൾ യാത്ര തുടങ്ങിയത് ഇറ്റലിയിൽ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു. അതേസമയം ഇതേ റൂട്ടിൽ വന്ന മറ്റുള്ളവർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഹെൽത്ത് കൗണ്ടർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അവഹേളിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളിൻമേൽ സർക്കാർ അന്വേഷണം നടത്തുകയും നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
advertisement
ആഭ്യന്തര യാത്രക്കാർക്ക് എന്തിനാണ് യൂണിവേഴ്സൽ സ്ക്രീനിങ് ?
മാർച്ച് മൂന്നിന് രാജ്യാന്തര യാത്രക്കാർക്ക് യൂണിവേഴ്‌സൽ സ്‌ക്രീനിങ് ഏർപ്പെടുത്തിയതോടെ എല്ലാവരും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകണമെന്ന സ്ഥിതിയായി. അതേസമയം, ചില രാജ്യാന്തരയാത്രക്കാർ കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങി ആഭ്യന്തര റൂട്ടിൽ കൊച്ചി ഡൊമസ്റ്റിക് ടെർമിനലിൽ എത്തുന്ന സാഹചര്യമുണ്ട്. ഇത് പരിഗണിച്ചാണ് ആഭ്യന്തര യാത്രക്കാർക്കും കേരള സർക്കാർ പരിശോധന ഏർപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ചെയ്തത്.
ഇറ്റലിയിൽ നിന്ന് വന്ന 52 യാത്രക്കാരുടെ കാര്യത്തിൽ സംഭവിച്ചതെന്ത് ?
ബുധനാഴ്ച പുലർച്ചെ ഇറ്റലിയിൽ നിന്ന് എത്തിയ 52 യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കിയില്ലെന്ന പരാതിയും അവാസ്തവമാണ്. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ വരുന്നവർ കോവിഡ് ബാധിതർ അല്ല എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന സർക്കുലർ കേന്ദ്രസർക്കാർ മാർച്ച് അഞ്ചിന് പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലർ മാർച്ച് 10 ന് പ്രാബല്യത്തിൽ വന്നു. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ത്യയിൽ എത്തിയതിനാൽ ഈ 52 പേരേയും സാധാരണ പരിശോധന നടത്തി പുറത്തുവിടുന്നത് സർക്കാർ നയത്തിന് വിരുദ്ധമാകും. അതേസമയം ഇത്രയധികം പേരെ ഒറ്റയടിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുന്നത് നിലവിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുകയും ചെയ്യും.
advertisement
കേന്ദ്രസർക്കാരിന്റെ തന്നെ എയർപോർട്ട് ഹെൽത്ത് ഓഫീസിലെ ഉദ്യോഗസ്ഥരുടേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും ശ്രമത്തിന്റെ ഫലമായി പുലർച്ചെ നാലരയോടെ ആലുവ താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കാൻ കഴിഞ്ഞു. അഞ്ചുമണിയോടെ എല്ലാവരേയും ആംബുലൻസിൽ എത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ അതീവജാഗ്രത പുലർത്തിക്കൊണ്ട് മെഡിക്കൽ സംഘം രണ്ടരമണിക്കൂറോളം ഇവരെ ശുശ്രൂഷിക്കുകയും ലഘു ഭക്ഷണം നൽകുകയും ചെയ്തു.
എന്തൊക്കെയുണ്ട് വിമാനത്താവളത്തിൽ ?
കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കി. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഈ പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ അണുവിമുക്തമാക്കിയ 10 ആംബുലൻസുകൾ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്.
advertisement
ഇതൊന്നും ചെറിയ കളിയല്ല
ദിവസവും മുപ്പതിനായിരത്തോളം പേർ യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തിൽ രോഗ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയിൽ നടത്താൻ കേന്ദ്ര, സംസ്ഥാന ആരോഗ്യ സംഘങ്ങൾ രാപ്പകൽ അശ്രാന്ത പരിശ്രമം നടത്തുകയാണ്. ദിവസവും നിരവധി ജീവനക്കാരെ ക്വാറന്റൈൻ ചെയ്യേണ്ടിവരുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ആത്മവീര്യം ചോരാതെ നോക്കാൻ സഹകരിക്കണമെന്ന് സിയാൽ അഭ്യർത്ഥിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
റാന്നിയിലെ ഇറ്റലിക്കാർ വിമാനത്താവളത്തിൽ ചെയ്ത സൂത്രം എന്താണ് ? സിയാൽ പറയുന്നു
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement