Covid 19| സ്കൂളുകൾക്കും നഴ്സറികൾക്കും 'അപ്രതീക്ഷിത' അവധി; കുരുക്കിലായത് സർക്കാർ- സ്വകാര്യ ജീവനക്കാർ

Last Updated:

സ്കൂളുകൾക്ക് പുറമെ അങ്കണവാടികളും നഴ്സറികളും ക്രഷുകളും ഡേ കെയറുകളുമെല്ലാം അട‌ച്ചതോടെ മക്കളെ നോക്കാൻ ഭാര്യയോ ഭർത്താവോ, ആരെങ്കിലും ഒരാൾ അവധിയെടുത്ത് വീട്ടിലിരിക്കേണ്ട സാഹചര്യമാണുള്ളത്.

കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് കേരളം. സ്ഥിതിഗതികൾ ഗൗരവമായി കണ്ട് കർശന നടപടികളിലേക്കാണ് സംസ്ഥാന സർക്കാർ കടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സ്കൂളുകൾക്കും അങ്കണവാടികൾക്കും കോളജുകൾക്കുമൊക്കെ മാർച്ച് 31വരെ സർക്കാർ അവധി പ്രഖ്യാപിച്ചത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപനം. എന്നാൽ ഈ അപ്രതീക്ഷിത അവധി കുരുക്കിലാക്കിയ വലിയൊരു വിഭാഗം ഇവിടെയുണ്ട്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ ദമ്പതികളാണ് ആകെ കുടുങ്ങിയത്. സ്കൂളുകൾക്ക് പുറമെ അങ്കണവാടികളും നഴ്സറികളും ക്രഷുകളും ഡേ കെയറുകളുമെല്ലാം അടച്ചതോടെയാണിത്. മക്കളെ നോക്കാൻ ഭാര്യയോ ഭർത്താവോ, ആരെങ്കിലും ഒരാൾ അവധിയെടുത്ത് വീട്ടിലിരിക്കേണ്ട സാഹചര്യമാണുള്ളത്.
തിരുവനന്തപുരം നഗരത്തിലടക്കം നൂറുകണക്കിന് ഡേ കെയറുകളാണുള്ളത്. കുട്ടികളെ രാവിലെ നഴ്സറികളിലോ ഡേ കെയറിലോ വിട്ടശേഷമാണ് ജോലിക്കാരായ ദമ്പതികൾ ഓഫീസിലേക്ക് പോകുന്നത്. എന്നാൽ ഡേ കെയറുകൾ അടക്കം അടച്ചതോടെ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ മാര്‍ച്ച് 31വരെ പലരും അവധിക്ക് അപേക്ഷ നൽകി കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലെയും ഐടി സ്ഥാപനങ്ങളിലെയും ജീവനക്കാരാണ് ആകെ കുടുങ്ങിയത്. ഇഷ്ടാനുസരണം അവധി ലഭിക്കാത്ത സാഹചര്യമാണ് സ്വകാര്യ മേഖലയിലുള്ളത്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ഇവർ.
advertisement
സാധാരണഗതിയിൽ അവധിക്കാലത്തും ഡേ കെയറുകൾ തുറന്നു പ്രവർത്തിക്കുന്നതായിരുന്നു ജോലിക്കാരായ വലിയൊരു വിഭാഗത്തിന് ആശ്രയം. എന്നാൽ ഇപ്പോൾ ഡേ കെയറുകൾ അടക്കമുള്ളവ അടച്ചിട്ടിരിക്കുകയാണ്. സ്കൂൾ അവധി കാലത്ത് ലൈബ്രറികളുടെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകൾ നടത്തുക പതിവാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സ്റ്റേറ്റ് ലൈബ്രറിയിൽ അടക്കം ഇത്തവണ അവധിക്കാല ക്യാമ്പുകൾ ഉണ്ടാകില്ല. തിരുവനന്തപുരത്ത് സ്റ്റേറ്റ് ലൈബ്രറിയിൽ ഏപ്രിൽ 14 മുതൽ നടത്താനിരുന്ന സമ്മർ സ്കൂൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടി വെച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചുകഴിഞ്ഞു.
advertisement
BEST PERFORMING STORIES:ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; 114 രാജ്യങ്ങളിൽ രോഗം പടർന്നു [NEWS]പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ [NEWS]മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു [NEWS]
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വേനൽ അവധിക്കാലത്ത് സമ്മർ ക്യാമ്പുകളും അവധിക്കാല കുട്ടി കൂട്ടായ്മകളും മാറ്റിവയ്ക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ഇനി സ്കൂളുകളും ഡേ കെയറുകളും തുറക്കുന്നതുവരെ അവധിയെടുത്ത് കുട്ടികളെ നോക്കേണ്ട അവസ്ഥയിലാണ് വലിയൊരു വിഭാഗം. കുറച്ചുമുതിർന്ന കുട്ടികളെ പലരും നാട്ടിലേക്കുള്ള ബന്ധുക്കളുടെ അടുത്തേക്ക് മാറ്റി. എന്നാൽ കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ അതു നടക്കില്ല. ഭാര്യയും ഭർത്താവും മാറി മാറി അവധിയെടുത്ത് കുട്ടികളെ നോക്കേണ്ട അവസ്ഥയിലാണ്. സർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ വലിയ പ്രയാസമുണ്ടാകില്ലെങ്കിലും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സ്ഥിതി അങ്ങനെയല്ല. ആഴ്ചകളോളം അവധിയെടുത്താൽ ജോലി നഷ്ടപ്പെടുമോ എന്ന പേടിയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19| സ്കൂളുകൾക്കും നഴ്സറികൾക്കും 'അപ്രതീക്ഷിത' അവധി; കുരുക്കിലായത് സർക്കാർ- സ്വകാര്യ ജീവനക്കാർ
Next Article
advertisement
കോഴിക്കോട് അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
കോഴിക്കോട് അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
  • കോഴിക്കോട് പുന്നശ്ശേരിയിൽ അഞ്ചു വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

  • കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചതായി സ്ഥിരീകരിച്ചു.

  • അനുവിന് മാനസിക വിഷമതയുണ്ടായിരുന്നുവെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയിച്ചു.

View All
advertisement