advertisement

'രാജാവായി ജീവിച്ചു, രാജാവായി മരിച്ചു' നഷ്ടബോധത്തില്‍ വിതുമ്പി പെലെയുടെ ബാർബർ

Last Updated:

പെലെ അസുഖബാധിതനായപ്പോള്‍ ദിദി താരത്തിന്റെ വീട്ടിലെത്തി മുടിമുറിച്ചുകൊടുത്തുകൊണ്ടിരുന്നു.

60 വര്‍ഷമായി ഇതിഹാസ താരം പെലെയ്ക്ക് മുടിവെട്ടിക്കൊണ്ടുത്തത് ജോവോ അറൗജോ എന്ന ദിദിയാണ്. 1956 മുതൽ പെലെയെ പതിറ്റാണ്ടുകളായി മുടി മുറിച്ചത് ഇദ്ദേഹമായിരുന്നു.
‘ആയിരത്തിലേറെതവണ ഞാന്‍ അദ്ദേഹത്തിന്റെ മുടിവെട്ടിക്കൊടുത്തിട്ടുണ്ട്’ -വിതുമ്പലോടെ ദിദി പറയുന്നു.
പെലെയുടെ നാടായ മിനാസ് ഗെറെയ്സില്‍ നിന്നുതന്നെയുള്ളയാളാണ് ഇപ്പോള്‍ 82 വയസ്സുള്ള ദിദി. സാന്റോസ് ക്ലബ്ബിന്റെ കടുത്ത ആരാധകന്‍. പെലെക്ക് 16 വയസ്സുള്ളുപ്പോഴാണ് ദിദി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. അതു പിന്നീട് ദൃഢസൗഹൃദമായി. പിന്നീട് പെലെയുടെ പ്രശസ്തമായ ഹെയര്‍സ്‌റ്റൈല്‍ രൂപംകൊള്ളുകയായിരുന്നു. പെലെ മൂന്നു ലോകകപ്പുകള്‍ നേടിയപ്പോഴും ദിദി ഒപ്പമുണ്ടായിരുന്നു.
കളിയില്‍നിന്ന് വിരമിച്ചശേഷവും താരം ദിദിയുടെ ബാര്‍ബര്‍ഷോപ്പില്‍ നിത്യസന്ദര്‍ശകനായി.
പെലെ അസുഖബാധിതനായപ്പോള്‍ ദിദി താരത്തിന്റെ വീട്ടിലെത്തി മുടിമുറിച്ചുകൊടുത്തുകൊണ്ടിരുന്നു. ആശുപത്രിയിലാകുമ്പോള്‍ അവിടെയും. “മാസത്തിൽ രണ്ട് തവണ മുടി വെട്ടാനും രണ്ട് ദിവസം കൂടുമ്പോൾ താടി മുറിക്കാനുമാണ് അദ്ദേഹം വന്നത്. സാന്റോസ് സോക്കർ ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും  ദിദി പറയുന്നു.
advertisement
ദിദിയുടെ ഷോപ്പിന്റെ ഭിത്തികള്‍ നിറയെ പെലെയുടെ ചിത്രങ്ങളാണ്. ‘ചെറിയ പ്രായത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. നല്ല കളിക്കാരനാകുമെന്ന് അന്നെല്ലാവരും പറഞ്ഞതോര്‍ക്കുന്നു. പക്ഷേ, ഒരു കിങ് ആകുമെന്ന് കരുതിയില്ല. അദ്ദേഹം രാജാവായി ജീവിച്ചു, രാജാവായി മരിച്ചു’ -ദിദി പറയുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
'രാജാവായി ജീവിച്ചു, രാജാവായി മരിച്ചു' നഷ്ടബോധത്തില്‍ വിതുമ്പി പെലെയുടെ ബാർബർ
Next Article
advertisement
കണ്ണൂരിൽ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
കണ്ണൂരിൽ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
  • കണ്ണൂരിലെ ആറളം ഫാമിൽ പുലർച്ചെ വീടിന് പുറത്തിറങ്ങിയ യുവാവിനെ കാട്ടാന ആക്രമിച്ച് കൊല്ലപ്പെട്ടു

  • ആദിവാസി പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിൽ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്

  • മരിച്ച അനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

View All
advertisement