Ramayana Masam 2020 | ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം

Last Updated:

എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ്  വാമൊഴി ചരിത്രം. 

രാമായണ മാസത്തിൽ ഭക്തി നിർഭരമാണ് പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം. തുഞ്ചെഴുത്തച്ഛൻ്റെ  സമാധിസ്ഥലമായ ഇവിടെ കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം നടക്കാറുണ്ട്.  കോവിഡ് കാലമായതിനാൽ ഇത്തവണ  മുൻകാലത്തെ പോലെ തിരക്കുകൾ ഇല്ല. എങ്കിലും രാമായണ പാരായണം മുടങ്ങിയിട്ടില്ല.
എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ്  വാമൊഴി ചരിത്രം.
ചിറ്റൂർ ശോകനാശിനി പുഴയുടെ  തീരത്താണ് തുഞ്ചൻ മഠം. ദേശസഞ്ചാരങ്ങൾക്ക് ശേഷം ഇവിടെയെത്തിയ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഗുരു മഠം.
advertisement
അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡും ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. താളിയോലകളിൽ എഴുതിയ ഗ്രന്ഥവും എഴുത്താണിയുമെല്ലാം ഇവിടെ കാണാം. ഭാഷാപിതാവിൻ്റെ സമാധി സ്ഥലമായ ഇവിടെ വിശേഷ ദിവസങ്ങളിൽ നിരവധി പേർ സന്ദർശനം നടത്താറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 | ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ CBI അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ
ശബരിമല സ്വർണക്കൊള്ളയിൽ CBI അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ
  • ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ ഹർജി നൽകി.

  • സംഭവത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

  • ഹർജിയിലെ സാങ്കതിക പിഴവ് പരിഹരിക്കാനായി അടുത്ത ആഴ്ചയാകും ഹർജി പരിഗണിക്കുക.

View All
advertisement