advertisement

Hajj| ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും

Last Updated:

തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് അധികൃതർ

Photo -AP
Photo -AP
ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
മക്ക-മദീന, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിൽ തീർഥാടകർക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ദുൽഹജ്ജ് എട്ടിന് ഹാജിമാർ മിനായിലൊരുക്കിയ കൂടാരത്തിൽ താമസിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് തുടക്കമാവും. ഇതിനായി തീർത്ഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങി.
ഇതിനിടയിൽ അനുമതിയില്ലാതെ, ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചതായി പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ്​ ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു.
advertisement
83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യങ്ങൾ പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
Hajj| ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും
Next Article
advertisement
'വെറും PR ക്യാമ്പയിൻ'; സംസ്ഥാന സർക്കാരിന്റെ സെമിനാറിൽ‌ പങ്കെടുക്കരുതെന്ന് അമർത്യാ സെന്നിനോടും റോമിലാ ഥാപ്പറിനോടും ചെന്നിത്തല
സംസ്ഥാന സർക്കാരിന്റെ സെമിനാറിൽ‌ പങ്കെടുക്കരുതെന്ന് അമർത്യാ സെന്നിനോടും റോമിലാ ഥാപ്പറിനോടും ചെന്നിത്തല
  • കേരള സർക്കാർ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കരുതെന്ന് രമേശ് ചെന്നിത്തല പ്രമുഖർക്ക് കത്തയച്ചു

  • സർക്കാരിന്റെ പി ആർ ക്യാമ്പയിനിൽ പങ്കാളിയാകരുതെന്നും ഫാസിസ്റ്റ് സ്വഭാവം തെളിയിച്ചെന്നും ആരോപിച്ചു

  • ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു.

View All
advertisement