അയോധ്യയിൽ രാം ലല്ലയുടെ ജലാഭിഷേകം; ചൈനയും പാകിസ്ഥാനും ഉൾപ്പെടെ 155 രാജ്യങ്ങളിൽ നിന്നുള്ള ജലമെത്തും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഏപ്രിൽ 23 നാണ് അദ്ദേഹം രാം ലല്ലയുടെ ജലാഭിഷേകം നടത്തുന്നതെന്ന് രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി
155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് രാം ലല്ലയുടെ ജലാഭിഷേകം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏപ്രിൽ 23 നാണ് അദ്ദേഹം രാം ലല്ലയുടെ ജലാഭിഷേകം നടത്തുന്നതെന്ന് രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള വെള്ളം ഡൽഹി ആസ്ഥാനമായുള്ള ശ്രീരാമഭക്തനായ വിജയ് ജോളിയുടെ സംഘം ആദിത്യനാഥിന് കൈമാറും. അതിനുശേഷം, ഏപ്രിൽ 23 ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദിത്യനാഥും ചേർന്ന് ‘ജൽ കലശ്’ പൂജ നടത്തും. രാജ്‌നാഥ് സിംഗ്, യോഗി ആദിത്യനാഥ് എന്നിവരെ കൂടാതെ നിരവധി രാജ്യങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
advertisement
ലോകമെമ്പാടും നിന്ന് കൊണ്ടുവരുന്ന വെള്ളത്തിന് അത് ഉൾപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ ഉണ്ടായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചൈന, സുരിനാം, കാനഡ, റഷ്യ, ടിബറ്റ്, കസാഖ്സ്ഥാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് വെള്ളം കൊണ്ടുവരുമെന്ന് വാർത്താ റിപ്പോർട്ടിൽ പറയുന്നു. ജലാഭിഷേകത്തിന് ഉപയോഗിക്കുന്ന കലശത്തിൽ പാക്കിസ്ഥാനിലെ രവി നദീജലവും ഉൾപ്പെടുത്തുമെന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് ഹിന്ദുക്കളാണ് ആദ്യം അയച്ച വെള്ളം ഡൽഹിയിൽ എത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആദിത്യനാഥിന്റെ നേതൃത്വത്തിന്റെയും കീഴിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതെന്നും റായ് കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
April 08, 2023 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യയിൽ രാം ലല്ലയുടെ ജലാഭിഷേകം; ചൈനയും പാകിസ്ഥാനും ഉൾപ്പെടെ 155 രാജ്യങ്ങളിൽ നിന്നുള്ള ജലമെത്തും