സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് പ്രഖ്യാപനം ഉടൻ

Last Updated:

വത്തിക്കാന്റെ അനുമതി ലഭിച്ചാൽ ഉടനെ പ്രഖ്യാപനം ഉണ്ടാകും

സിറോ മലബാർ സഭയുടെ പുതിയ മേജര്‍ ആർച്ച് ബിഷപ്പിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ സഭാ സിനഡില്‍ പൂര്‍ത്തിയായി. ഇക്കാര്യം മാർപാപ്പയെ ഇന്നലെ വൈകിട്ടുതന്നെ അറിയിച്ചുവെന്നാണ് വിവരം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുത്തെന്നാണ് സൂചന. വത്തിക്കാന്റെ അനുമതി ലഭിച്ചാൽ ഉടനെ പ്രഖ്യാപനം ഉണ്ടാകും. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കുന്നതോടെ സിനഡ് സമ്മേളനം അവസാനിക്കും. കുർബാന ഏകീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക പുതിയ നേതൃത്വം ആയിരിക്കും.
പുതിയ മേജര്‍ ആർച്ച് ബിഷപ്പിന്‍റെ സ്ഥാനാരോഹണം എന്ന് നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സഭാ നേതൃത്വം സ്വീകരിക്കുന്ന നിലപാട് അറിയാന്‍ വിശ്വാസികളും കാത്തിരിക്കുകയാണ്.
അതേസമയം, വത്തിക്കാൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിക്കുന്ന ഒരു മലയാളി വൈദികൻ ഇന്നലെ സഭാ ആസ്ഥാനത്തെത്തി സഭാ അഡ്മിനിസ്ട്രേറ്റർക്ക് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. ബസിലിക്ക തുറക്കുന്ന കാര്യം സഭാവൃത്തങ്ങൾ ചർച്ച ചെയ്തതായും വിവരമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് പ്രഖ്യാപനം ഉടൻ
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement