വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട് ?

Last Updated:

അരിസോണയിലെ പൈനൽ എയർപാർക്കിൽ വച്ചാണ് ബോയിംഗ് 747- പൊളിച്ചത്

വെറും 42 മണിക്കൂർ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചതായി റിപ്പോർട്ടുകൾ. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരൻ മരിച്ചതിനെത്തുടർന്നാണ് ഇത് പൊളിച്ചത്. ഏകദേശം 280 മില്യൺ ഡോളറിനാണ് സൗദി കിരീടാവകാശിയായിരുന്ന സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് വേണ്ടി ഈ വിമാനം ഓർഡർ ചെയ്തത്.
എന്നാൽ വിമാനം കൈമാറുന്നതിന് ഒരു വർഷം മുൻപ്, 2011 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. അരിസോണയിലെ പൈനൽ എയർപാർക്കിൽ വച്ചാണ് ബോയിംഗ് 747- പൊളിച്ചത്. 95 മില്യൻ വരെ വില കുറച്ചെങ്കിലും ഇത് വാങ്ങാൻ മറ്റാരും സമീപിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് പൊളിക്കൽ നടപടികളിലേക്ക് നീങ്ങിയത്. ആഢംബര സൗകര്യങ്ങളോടു കൂടിയ ഈ വിമാനം 2012-ൽ സാൻ അന്റോണിയോയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ ബേസലിലേക്ക് പറത്തിയിരുന്നു.
advertisement
സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് മരിച്ചതിനു ശേഷം സൗദി രാജകുടുംബത്തിലെ മറ്റാരും വിമാനം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർന്ന് സ്വിറ്റ്സർലണ്ടിലെ ഒരു എയർപോർട്ടിൽ ഒരു പതിറ്റാണ്ടോളം ഈ വിമാനം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഏകദേശം 30 വർഷം വരെ ആയുസുള്ളവയാണ് ബോയിംഗ് 747 ജെറ്റ് വിമാനങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Auto/
വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട് ?
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement