വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട് ?

Last Updated:

അരിസോണയിലെ പൈനൽ എയർപാർക്കിൽ വച്ചാണ് ബോയിംഗ് 747- പൊളിച്ചത്

വെറും 42 മണിക്കൂർ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചതായി റിപ്പോർട്ടുകൾ. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരൻ മരിച്ചതിനെത്തുടർന്നാണ് ഇത് പൊളിച്ചത്. ഏകദേശം 280 മില്യൺ ഡോളറിനാണ് സൗദി കിരീടാവകാശിയായിരുന്ന സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് വേണ്ടി ഈ വിമാനം ഓർഡർ ചെയ്തത്.
എന്നാൽ വിമാനം കൈമാറുന്നതിന് ഒരു വർഷം മുൻപ്, 2011 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. അരിസോണയിലെ പൈനൽ എയർപാർക്കിൽ വച്ചാണ് ബോയിംഗ് 747- പൊളിച്ചത്. 95 മില്യൻ വരെ വില കുറച്ചെങ്കിലും ഇത് വാങ്ങാൻ മറ്റാരും സമീപിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് പൊളിക്കൽ നടപടികളിലേക്ക് നീങ്ങിയത്. ആഢംബര സൗകര്യങ്ങളോടു കൂടിയ ഈ വിമാനം 2012-ൽ സാൻ അന്റോണിയോയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ ബേസലിലേക്ക് പറത്തിയിരുന്നു.
advertisement
സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് മരിച്ചതിനു ശേഷം സൗദി രാജകുടുംബത്തിലെ മറ്റാരും വിമാനം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർന്ന് സ്വിറ്റ്സർലണ്ടിലെ ഒരു എയർപോർട്ടിൽ ഒരു പതിറ്റാണ്ടോളം ഈ വിമാനം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഏകദേശം 30 വർഷം വരെ ആയുസുള്ളവയാണ് ബോയിംഗ് 747 ജെറ്റ് വിമാനങ്ങൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
വെറും 42 മണിക്കൂർ മാത്രം പറന്ന ഈ ആഢംബര വിമാനം പൊളിച്ചടുക്കിയതെന്തുകൊണ്ട് ?
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement