മാരുതി സുസുകി വിതാര ബ്രെസ ഇനി പെട്രോൾ എൻജിനിൽ; വില 7.34 ലക്ഷം മുതൽ

Last Updated:

ഏപ്രിൽ ഒന്നു മുതൽ ബി.എസ്- 6 എമിഷനുള്ള എഞ്ചിൻ നിർബന്ധിതമാക്കുന്നതോടെ ഡീസൽ വേരിയന്‍റ് ബ്രെസയുടെ വിൽപന അവസാനിപ്പിക്കാൻ മാരുതി സുസുകി തീരുമാനിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വി മോഡലായ വിതാര ബ്രെസയുടെ പെട്രോൾ പതിപ്പ് വിപണിയിലിറക്കി. 7.34 ലക്ഷം മുതൽ 11.4 ലക്ഷം രൂപ വരെയാണ് പെട്രോൾ മോഡൽ ബ്രെസയുടെ ഡൽഹി എക്സ് ഷോറൂം വില.
ബി.എസ്- 6 സ്റ്റാൻഡേർഡ് 1.5 ലിറ്റർ കെ-സീരീസ് എഞ്ചിനാണ് പെട്രോൾ പതിപ്പിന് കരുത്തേകുന്നത്. 5- സ്പീഡ് മാന്വൽ-ഓട്ടോമാറ്റിക് വേരിയന്‍റുകളിലുള്ള സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനാണ് ബ്രെസയ്ക്കുള്ളത്. ഈ മാസം ആദ്യം നടന്ന ഡൽഹി ഓട്ടോ എക്സ്പോ 2020ൽ ബ്രെസ പെട്രോൾ പതിപ്പ് അവതരിപ്പിച്ചിരുന്നു.
ഉപഭോക്താക്കളിൽനിന്ന് ബ്രെസയ്ക്ക് ലഭിച്ച സ്വീകരണം തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു. ഇന്ത്യയിലെ നഗരപ്രദേശങ്ങളിലുള്ള ബ്രെസയുടെ സ്വാധീനം കൂടുതൽ ശക്തമാക്കാൻ പെട്രോൾ പതിപ്പ് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
advertisement
ഏപ്രിൽ ഒന്നു മുതൽ ബി.എസ്- 6 എമിഷനുള്ള എഞ്ചിൻ നിർബന്ധിതമാക്കുന്നതോടെ ഡീസൽ വേരിയന്‍റ് ബ്രെസയുടെ വിൽപന അവസാനിപ്പിക്കാൻ മാരുതി സുസുകി തീരുമാനിച്ചിട്ടുണ്ട്.
2016ൽ ഇന്ത്യയിൽ പുറത്തിറക്കിയ മാരുതി സുസുകി ബ്രെസ ഡീസൽ പതിപ്പ് മാത്രമാണ് വിപണിയിലുണ്ടായിരുന്നത്. ബ്രെസ പുറത്തിറങ്ങിയതോടെയാണ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ മാരുതി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. നാലു വർഷത്തിനിടെ അഞ്ചു ലക്ഷത്തിലേറെ ബ്രെസ ഡീസൽ കാറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
മാരുതി സുസുകി വിതാര ബ്രെസ ഇനി പെട്രോൾ എൻജിനിൽ; വില 7.34 ലക്ഷം മുതൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement