advertisement

Exclusive:  'ഇത്തവണത്തെ ബജറ്റ് അല്പം വ്യത്യസ്തം'; ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക സുസ്ഥിരതയ്ക്കാണ് മുൻഗണനയെന്ന് ധനമന്ത്രി

Last Updated:

നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി

രാഹുൽ ജോഷി, നിർമല സീതാരാമൻ
രാഹുൽ ജോഷി, നിർമല സീതാരാമൻ
2026-ലെ ബജറ്റ് മുൻപത്തെ ബജറ്റുകളിൽ നിന്ന് 'അല്പം വ്യത്യസ്തമാണെന്ന്' കേന്ദ്ര ബജറ്റിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ മുൻപൊരിക്കലുമില്ലാത്ത വിധം ആഗോള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്ത് ബജറ്റിന്റെ പ്രധാന പ്രമേയം 'സുസ്ഥിരത' ആണെന്ന് അവർ ഊന്നിപ്പറഞ്ഞു. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
"ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനങ്ങൾ തികച്ചും ശക്തമാണ്. എന്നാൽ നാം ഇതുവരെ കാണാത്ത തരത്തിലുള്ള ആഗോള അനിശ്ചിതത്വങ്ങളാണ് നിലവിലുള്ളത്," ധനമന്ത്രി പറഞ്ഞു. ഈ വർഷത്തെ മാത്രമല്ല, അടുത്ത ഫിനാൻസ് കമ്മീഷൻ കാലയളവും 2047ലെ 'വികസിത് ഭാരതി'ലേക്കുള്ള ദീർഘദൂര പാതയും കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
നികുതി യുദ്ധങ്ങൾ, സംഘർഷങ്ങൾ, അസ്ഥിരമായ ആഗോള വിപണികൾ എന്നിവയിലൂടെ നീങ്ങുന്ന ബിസിനസുകൾക്കും നിക്ഷേപകർക്കും നൽകുന്ന ബോധപൂർവമായ ഒരു സൂചനയാണ് ഈ സുസ്ഥിരതയെന്ന് അവർ അടിവരയിട്ടു.
advertisement
ബജറ്റിനെ കൂടുതൽ വിശാലമായ കാലയളവിൽ നോക്കിക്കാണണമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി "21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം" എന്ന് വിശേഷിപ്പിച്ച കാലയളവിലെ ആദ്യ ബജറ്റാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. ബജറ്റ് പ്രസംഗത്തിലെ 'പാർട്ട് ബി'-ക്ക് ഇത്തവണ അസാധാരണമായ പ്രാധാന്യം നൽകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട്, അത് നികുതി നിർദ്ദേശങ്ങൾക്കപ്പുറം ഭരണനിർവ്വഹണവും ധനനയവും എങ്ങനെ പരിണമിക്കുമെന്ന് വ്യക്തമാക്കുന്നുവെന്ന് അവർ പറഞ്ഞു.
"2047-ലേക്ക് നമ്മെ എത്തിക്കുന്നത് വെറും നികുതി നിർദ്ദേശങ്ങൾ മാത്രമല്ല," എന്ന് പറഞ്ഞ അവർ, ഭരണനിർവഹണവും നികുതി നയങ്ങളും ദീർഘകാല ലക്ഷ്യങ്ങളുമായി എങ്ങനെ ഒത്തുപോകുന്നു എന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ബജറ്റിന് കാഴ്ചപ്പാടില്ലെന്ന ആരോപണവും ധനമന്ത്രി തള്ളി.
advertisement
ഇന്ത്യയുടെ തുടർച്ചയായ ഉയർന്ന വളർച്ചയെക്കുറിച്ച് സംസാരിച്ച സീതാരാമൻ, രാജ്യം തുടർച്ചയായി നാല് വർഷമായി അതിവേഗം വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്നും ഇത് രാഷ്ട്രീയവും നയപരവുമായ സുസ്ഥിരതയിൽ ഊന്നിയതാണെന്നും പറഞ്ഞു. നികുതി ഉറപ്പ് ബിസിനസുകൾക്ക് സുസ്ഥിരത നൽകുന്നു. പരിഷ്കാരങ്ങൾ ബജറ്റ് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും വർഷം മുഴുവൻ നീളുന്ന ഒരു "പരിഷ്കാര എക്സ്പ്രസ്" പോലെ അത് തുടരുകയാണെന്നും അവർ പറഞ്ഞു. "അതുകൊണ്ട് ബജറ്റ് മാത്രമല്ല, പ്രവർത്തനക്ഷമതയും നോക്കുക," അവർ ആവശ്യപ്പെട്ടു.
advertisement
ഫെബ്രുവരി ഒന്നിന് തന്റെ തുടർച്ചയായ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ മൂന്ന് പ്രധാന കർത്തവ്യങ്ങളിലാണ് (കടമകൾ) ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യത്തെ കർത്തവ്യം ആഗോള അസ്ഥിരതകൾക്കിടയിൽ ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തെ കർത്തവ്യം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും അവരുടെ ശേഷി വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്നാമത്തെ കർത്തവ്യം "സബ്കാ സാഥ് സബ്കാ വികാസ്" എന്ന കാഴ്ചപ്പാടിന് അനുസൃതമായി എല്ലാവരിലേക്കും വിഭവങ്ങളും അവസരങ്ങളും തുല്യമായി ലഭ്യമാക്കുക എന്നതാണ്.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി "ചരിത്രപരം" എന്ന് വിശേഷിപ്പിച്ച ബജറ്റ്, അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പാദന മേഖലയുടെ വിപുലീകരണം, സാങ്കേതിക നേതൃത്വം എന്നിവയിലൂടെ ദീർഘകാല സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നു. സർക്കാർ പൊതു മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയായി ഉയർത്തി. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏഴ് അതിവേഗ റെയിൽ കോറിഡോറുകളും ചരക്ക് നീക്കം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഫ്രൈറ്റ് കോറിഡോറും ബജറ്റിൽ എടുത്തുപറഞ്ഞു. ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ ഉൽപ്പാദനത്തിന് വലിയ പ്രോത്സാഹനം നൽകി. അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ ചെലവഴിക്കുന്ന 'ബയോഫാർമ ശക്തി' പോലുള്ള പദ്ധതികൾ ഇന്ത്യയെ ആഗോള ഹബ്ബാക്കാൻ ലക്ഷ്യമിടുന്നു.
advertisement
സാമ്പത്തിക രംഗത്ത്, 2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായി കുറയ്ക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനും വിദേശ യാത്രകൾക്കും വിദ്യാഭ്യാസത്തിനുമുള്ള ടിസിഎസ് നിരക്കുകൾ കുറയ്ക്കാനും നടപടികളുണ്ട്. ഇന്ത്യൻ ഡാറ്റാ സെന്ററുകളിൽ നിന്ന് ആഗോള സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 20 വർഷത്തെ ടാക്സ് ഹോളിഡേ (നികുതി ഇളവ്) പ്രഖ്യാപിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയ്ക്കായി 10,000 കോടി രൂപയുടെ വളർച്ചാ ഫണ്ടും ടൂറിസം, ഗ്രാമവികസനം തുടങ്ങിയ മേഖലകൾക്കായുള്ള പ്രത്യേക പദ്ധതികളും ബജറ്റിന്റെ ഭാഗമാണ്.മുൻ വർഷങ്ങളിലെ ബജറ്റുകളിൽ നിന്ന് വ്യത്യസ്തമായി 2026ലെ ബജറ്റ് സാമ്പത്തിക സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്നതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
advertisement
Summary: Finance Minister Nirmala Sitharaman stated that Budget 2026 is "slightly different" from previous ones. However, she emphasized that the central theme of the budget is 'stability' at a time of unprecedented global uncertainty. She was speaking in an exclusive interview with Network18 Group Editor-in-Chief Rahul Joshi.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Exclusive:  'ഇത്തവണത്തെ ബജറ്റ് അല്പം വ്യത്യസ്തം'; ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക സുസ്ഥിരതയ്ക്കാണ് മുൻഗണനയെന്ന് ധനമന്ത്രി
Next Article
advertisement
Exclusive: 'ഓഹരി ഊഹക്കച്ചവടം നിയന്ത്രിക്കാൻ..'; STT വർധനവിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമല സീതാരാമൻ
Exclusive: 'ഓഹരി ഊഹക്കച്ചവടം നിയന്ത്രിക്കാൻ..'; STT വർധനവിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമല സീതാരാമൻ
  • ധനമന്ത്രി നിർമല സീതാരാമൻ F&O സെഗ്മെന്റിൽ STT വർധനവ് വരുത്തിയത് ഊഹക്കച്ചവടം നിയന്ത്രിക്കാൻ

  • STT വർധനവ് ക്യാഷ് മാർക്കറ്റിനെ ബാധിക്കില്ലെന്നും, വരുമാനം വർധിപ്പിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി

  • F&O വ്യാപാരത്തിൽ 90% പേർക്ക് നഷ്ടം സംഭവിക്കുന്നതിൽ ആശങ്കയുണ്ടെന്നും, നിയന്ത്രണങ്ങൾ തുടരുമെന്നും പറഞ്ഞു

View All
advertisement