ഇന്ധനപ്രതിസന്ധി മറികടക്കാൻ കേന്ദ്രം; പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ പൂർണമായി ഒഴിവാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ വെള്ളിയാഴ്ച കുറച്ചു. ഇതോടെ പെട്രോളിന്റെ നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്റേത് പൂജ്യമായും മാറി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ വെള്ളിയാഴ്ച കുറച്ചു. ഇതോടെ പെട്രോളിന്റെ മേലുള്ള നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്റേത് പാടെ ഒഴിവാക്കി പൂജ്യം രൂപയായും കുറഞ്ഞു. ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം ആഗോള ഊർജ പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ പ്രതിദിനം 20–25 ദശലക്ഷം ബാരൽ ഇന്ധനത്തിന്റെ നീക്കത്തെയാണ് ബാധിച്ചിരിക്കുന്നത്. സംഘർഷത്തിന് മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 12–15 ശതമാനവും ഈ പാതയിലൂടെയായിരുന്നു.
നികുതിയിലെ ഈ വൻ കുറവ് എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ആഗോള വിപണിയിലെ അസ്ഥിരമായ എണ്ണവിലയുടെ ആഘാതത്തിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.
വിമാന ഇന്ധനത്തിന് പുതിയ നികുതി
റോഡ് ഇന്ധനങ്ങൾക്ക് ആശ്വാസം നൽകിയപ്പോൾ തന്നെ, വിമാന ഇന്ധനത്തിന് (ATF) ലിറ്ററിന് 50 രൂപ പ്രത്യേക അധിക എക്സൈസ് ഡ്യൂട്ടി സർക്കാർ ഏർപ്പെടുത്തി. എങ്കിലും ഇളവുകൾക്ക് ശേഷം ഇതിന്റെ ഫലപ്രദമായ നികുതി ലിറ്ററിന് 29.5 രൂപയോളമായിരിക്കും. പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും വ്യത്യസ്തമായ നികുതി നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.
advertisement
കയറ്റുമതി ആനുകൂല്യങ്ങളിൽ നിയന്ത്രണം
ഇന്ധന കയറ്റുമതിക്കുള്ള നിയമങ്ങൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിക്ക് നേരത്തെ നൽകിയിരുന്ന വ്യാപകമായ എക്സൈസ് ഡ്യൂട്ടി ഇളവുകൾ പിൻവലിച്ചു. ഇനി മുതൽ പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
അയൽരാജ്യങ്ങൾക്ക് ഇളവ് തുടരും
കയറ്റുമതി നിയമങ്ങൾ കർശനമാക്കിയെങ്കിലും അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ നടത്തുന്ന വിതരണത്തിന് മുൻഗണനയും ഇളവുകളും തുടരും. കൂടാതെ, നേരത്തെ അംഗീകരിച്ച കയറ്റുമതി കരാറുകളെ പുതിയ തീരുമാനം ബാധിക്കില്ല.
advertisement
ആഗോള എണ്ണ വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനാണ് സർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്കും റിഫൈനറികൾക്കും ഊർജ്ജ വിപണിക്കും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഇന്ത്യയുടെ ഈ പുതിയ ഇന്ധന നികുതി പരിഷ്കാരം.
Summary: In a major move to stabilize domestic fuel prices, the Indian government has announced a significant reduction in excise duty on petrol and diesel by ₹10 per litre each. Following this cut, the levy on petrol stands at ₹3 per litre, while the duty on diesel has been effectively reduced to zero. The decision comes as the conflict involving the US, Israel, and Iran escalates, leading to a blockade of the Strait of Hormuz. This vital route handles nearly 20–25 million barrels of oil daily, impacting roughly 15% of India's crude imports.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 27, 2026 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ധനപ്രതിസന്ധി മറികടക്കാൻ കേന്ദ്രം; പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ പൂർണമായി ഒഴിവാക്കി









