ബജറ്റ് അവതരണം പൂർത്തിയായി. സഭ പിരിഞ്ഞു. രണ്ടര മണിക്കൂറാണ് ബജറ്റ് അവതരണം നീണ്ടത്. ബജറ്റ് പുസ്തകത്തിന്റെ കവർപേജിൽ ഇന്ത്യൻ ഭരണഘടനയാണ് ആലേഖനം ചെയ്തിരിക്കുന്നത്
വിദേശ മദ്യത്തിനുള്ള എക്സൈസ് തീരുവ വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതുവഴി വിജേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിക്കും
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷിതമായ പുതിയ പദ്ധതി ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
ക്ഷേമ പെൻഷൻ വർധനയില്ല. അടുത്ത സാമ്പത്തികവർഷം മുതൽ കൃത്യസമയത്ത് പെൻഷൻ നൽകുമെന്നും ധനമന്ത്രി
അങ്കണവാടി ജീവനക്കാർക്കായി രണ്ട് ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
സർക്കാരിനു ധൂർത്തെന്ന ആരോപണത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മന്ത്രിമാരുടെ എണ്ണം, ചെലവ് , വിദേശയാത്ര എന്നിവയിൽ യുഡിഎഫ് കാലവുമായോ മറ്റു സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്തു പരിശോധിക്കാം. ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ധനമന്ത്രി പറഞ്ഞു
മൽസ്യബന്ധന മേഖലയയ്ക്ക് 227. 12 കോടി രൂപ ബജറ്റിൽ വകയിരുത്തി. പട്രോളിങ്ങിനായുള്ള ബോട്ട് ഉൾപ്പെടെ വിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഒൻപത് കോടി രൂപ നീക്കിവച്ചു. സേവിങ് കം റിലീഫ് പദ്ധതിയിൽ സംസ്ഥാന വിഹിതമായി 22കോടി രൂപയും മാറ്റിവച്ചതായി ധനമന്ത്രി
സംസ്ഥാനത്ത് പുതുതായി 5 നഴ്സിംഗ് കോളജുകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. മെഡിക്കൽ കോളേജുകളിലെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 13 കോടി. പുതിയ ഡയാലിസിസ് സെൻററുകൾ സ്ഥാപിക്കുന്നതിന് 30.88കോടി രൂപ
ശബരിമല വിമാനത്താവളത്തിനായി ബജറ്റിൽ 1.85 കോടി രൂപ നീക്കിവെച്ചു. ശബരിമല മാസ്റ്റർ പ്ലാനായി 27.6 കോടി രൂപയും ബജറ്റിൽ വകയിരുത്തി
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്കൂൾ മോഡൽ സ്കൂൾ ആയി ഉയർത്തും. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.6 2 കോടി. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി. സൗജന്യ യൂണിഫോം വിതരണത്തിന് 155.34 കോടി
ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ 1000 കോടിരൂപയുടെ റോഡ് നിർമാണ പ്രവർത്തനം നടത്തും
2000 വൈഫൈ സ്പോട്ടുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ടെക്നോപാർക്കിന്റെ വികസനത്തിനായി 27.41 കോടി
റബർ താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. നിലവില്‍ 170 രൂപയാണ്. ടെക്സ്റ്റെൽ മേഖലയ്ക്കായി 279.1 കോടി അനുവദിച്ചു
വ്യവസായ മേഖലക്കായി 1500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. കയർ വ്യവസായ മേഖലയിലെ പദ്ധതികൾക്കായി 107.64കോടി. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പുനരജീവന പദ്ധതിക്കായി 30 കോടി
കുട്ടനാട് മേഖലകളുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി രൂപ. കോട്ടയം ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി 50 കോടി വകയിരുത്തി.
ഭവന നിർമ്മാണ പദ്ധതികളിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്ന് ധനമന്ത്രി. ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം കൂടി സംസ്ഥാനം കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രഖ്യാപനം.
2025 ഓടെ ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ നിര്‍മിച്ചുനൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ലൈഫ് പദ്ധതിയിലൂടെ വരുന്ന രണ്ടുവർഷംകൊണ്ട് പതിനായിരം കോടി രൂപയുടെ നിർമ്മാണം ലക്ഷ്യം വെക്കുന്നു.
2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം ഇല്ലാതാക്കും. ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. വിവിധ സാക്ഷരത പരിപാടികൾക്കായി 30 കോടി രൂപ
നെല്ലുൽപാദന പദ്ധതികൾക്കായി 93.6 കോടി. നാളികേര വികസനത്തിനായി 65 കോടി. വിള ആരോഗ്യപരിപാലനത്തിനായി 13 കോടി
സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വനം വന്യജീവി മേഖലയ്ക്ക് 232.25 കോടി വകയിരുത്തി.
കായികമേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. രാജ്യാന്തര കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു
കൂടുതൽ വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുക ലക്ഷ്യം. സർവകലാശാലകളെ സാങ്കേതികമായി മികവുറ്റതാക്കും. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻ ശ്രമം നടത്തും
സംസ്ഥാനത്ത് അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് ധനമന്ത്രി. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും
പ്രതിസന്ധികളെ മറികടക്കാനുള്ള മറുമരുന്നാണ് കേരളീയമെന്നും അത് വരുംവർഷങ്ങളിലും തുടരുമെന്നും ബജറ്റ് പ്രഖ്യാപനം. അടുത്ത വർഷത്തേക്ക് കേരളീയത്തിനായി 10 കോടി രൂപ അനുവദിച്ചു.
തനത് നികുതി വരുമാനം അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇരട്ടിയാകും. തനത് നികുതി വരുമാനം 78,000 കോടി രൂപയായി വർദ്ധിച്ചു. അനുവദിച്ച വായ്പ പരിധിയാണ് കേന്ദ്രസർക്കാർ ഗണ്യമായി വെട്ടിക്കുറച്ചത്. തൊഴിലാളി സമൂഹത്തെ സർക്കാരിനെതിരായി തിരിച്ചു വിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്
സംസ്ഥാനത്തിന്റെ നികുതി വരുമാനം ഇരട്ടിയായി. അത് സ്വപ്നതുല്യമായ നേട്ടം. നികുതി വരുമാനം ഇനിയും കൂടും. തനത് നികുതി വരുമാനം അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇരട്ടിയാകും
കേന്ദ്ര അവഗണനക്കെതിരായ സമരം പ്രതിപക്ഷം സ്വന്തം നിലയ്ക്കെങ്കിലും നടത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര അവഗണനയെ കുറിച്ച് പ്രതിപക്ഷത്തിന് ഇപ്പോൾ ബോധ്യമായെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കെ റെയിൽ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്ന് ധനമന്ത്രി. റെയിൽ വികസനത്തിൽ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണ്.
തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി. റെയിൽവേ വികസനത്തിൽ കേന്ദ്രം കേരളത്തെ തുടർച്ചയായി അവഗണിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി. ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിൽ
വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണനയെന്നും ധനമന്ത്രി. ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിന് വിമർശനം. സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു
കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ എല്ലാവരെയുമാണ് സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹം. സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായി ഉണ്ടായതല്ല , കേന്ദ്ര സർക്കാരിന്റെ നിലപാട് കാരണം ഉണ്ടായതാണ്. കേരളം നിലപാട് പറഞ്ഞതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളും എഐസിസി നേതൃത്വവും ഇക്കാര്യം വസ്തുത ആണെന്ന് വ്യക്തമാക്കിയതായും ധനമന്ത്രി പറഞ്ഞു
ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനക്ഷേമ പദ്ധതികൾ ബജറ്റിൽ ഇടം പിടിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷിയിലാണ് കേരളം. ഇന്ധന സെസ് കുറയ്ക്കുന്നതടക്കമുള്ള ജനപ്രിയ നടപടികൾ ബജറ്റിൽ ഇടം പിടിച്ചേക്കും എന്നാണ് സൂചന