Kerala Gold Price: തിരിച്ച് കയറി സംസ്ഥാനത്തെ സ്വർണവില; നിരക്ക്
- Published by:Sarika N
- news18-malayalam
Last Updated:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന
തിരുവനന്തപുരം: മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും സ്വർണവില തിരികെ കയറിയത്.ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ 57,120 രൂപയിലാണ് ഇന്നത്തെ വിപണിയിലെ സ്വർണവ്യപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം വീണ്ടും തിരിച്ചുകയറി. ചൊവ്വാഴ്ച പവന് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60,000-65,000 വരെ നൽകേണ്ടി വരും.ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി വിലയിരുത്തുന്നുണ്ട്.അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,038 രൂപയാണ്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔന്‍സിന് 2,649.41 ഡോളര്‍ നിലവാരത്തിലുമാണ്. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനം ഉള്ളതിനാല്‍ നിക്ഷേപകരുടെ നീക്കം കരുതലോടെയാണ്. അതുകൊണ്ട് തന്നെ താത്കാലികമായാണെങ്കിലും സ്വര്‍ണത്തിന്റെ ഡിമാന്റില്‍ ഇടിവുണ്ടായി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 05, 2024 12:08 PM IST