Kerala Gold Rate|രണ്ട് ദിവസത്തിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു; അറിയാം ഇന്നത്തെ നിരക്ക്

Last Updated:

വെള്ളിയുടെ വിലയും ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നിരിക്കുകയാണ്. റെക്കോർഡ് നിരക്കിൽ നിന്നാണ് സ്വർണവില കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞത്. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,240 രൂപയാണ്.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും. ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10530 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8655 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6735 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4345 രൂപയാണ്.
advertisement
വെള്ളിയുടെ വിലയും ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇന്നത്തെ വിപണി വില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിയുടെ വില 144 രൂപയിലെത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇതേ വിലയിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate|രണ്ട് ദിവസത്തിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു; അറിയാം ഇന്നത്തെ നിരക്ക്
Next Article
advertisement
കനത്ത മഴ; തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു
കനത്ത മഴ; തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു
  • തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു, ഗതാഗതം തടസ്സപ്പെട്ടു.

  • അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ തുറന്നു, ജാഗ്രതാ നിർദേശം നൽകി.

  • പൂജപ്പുര ശ്രീചിത്ര റിസർച്ച് സെന്ററിന്റെ മതിൽ ഇടിഞ്ഞുവീണു, പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

View All
advertisement