Common Mobile Chargers | എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജര്‍: പഠനം നടത്താന്‍ കേന്ദ്രത്തിന്റെ വിദഗ്ധ സംഘം

Last Updated:

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജർ എന്നതാണ് ആശയം

മൊബൈലുകൾ അടക്കമുള്ള എല്ലാ പോർട്ടബിൾ ഇലട്രോണിക് ഉപകരണങ്ങൾക്കും (electronic device) 'പൊതു ചാർജ്ജർ' (common charger) സംവിധാനം നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് ‌കേന്ദ്ര സർക്കാർ. ഇ-മാലിന്യം (E waste) കുറക്കാനുള്ള ശ്രമങ്ങളുടെ  ഭാഗമായാണ് നീക്കം. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജർ എന്നതാണ് ആശയം. ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് ഇന്നവേഷൻ കൺസോർഷ്യം (ഇപിഐസി) ഫൗണ്ടേഷൻ ചെയർമാനും എച്ച്‌സിഎൽ സ്ഥാപകനുമായ അജയ് ചൗധരി, മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇൻഫർമേഷൻ ടെക്നോളജി (എംഎഐടി) പ്രസിഡന്റ് രാജ്കുമാർ ഋഷി, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (CEAMA) പ്രസിഡന്റ് എറിക് ബ്രാഗൻസ, ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (ഐഇഇഎംഎ) പ്രസിഡന്റ് വിപുൽ റേ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
advertisement
ഇവർക്ക് പുറമെ ലാവ ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹരി ഓം റായ്, വ്യവസായ സ്ഥാപനങ്ങളായ ഫിക്കി, സിഐഐ, അസോചം എന്നിവയുടെ പ്രതിനിധികളും ഐഐടി കാൺപൂർ, ഐഐടി ബി എച്ച് യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
''അതി സങ്കീർണ്ണമായി ഒരു വിഷയമാണിത്. ചാർജ്ജർ നിർമ്മാണ മേഖലയിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. എല്ലാവരുടെയും കാഴ്ചപ്പാട് മനസ്സിലാക്കി മുന്നോട്ട് പോകേണ്ടതുണ്ട്. വ്യവസായ മേഖല, ഉപയോക്താക്കൾ, നിർമതാക്കൾ, പരിസ്ഥിതി തുടങ്ങിയ എല്ലാറ്റിനെയും കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ'', യോഗത്തിന് ശേഷം രോഹിത് കുമാർ സിംഗ് വ്യക്തമാക്കി.
advertisement
ഇ മാലിന്യവുമായി ബന്ധപ്പെട്ട് വർദ്ധിച്ചു വരുന്ന പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പൊതു ചാർജ്ജർ സംവിധാനത്തിലേയ്ക്ക് മാറുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇതു സംബന്ധിച്ച വീക്ഷണങ്ങളും എല്ലാം പ്രതിനിധികളും ചർച്ചയിൽ പങ്കുവെച്ചതായി ഉപഭോക്തൃ കാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യ മറ്റ് പല രാജ്യങ്ങളിലേയ്ക്കും ചാർജറുകൾ കയറ്റി അയ്ക്കാറുണ്ട്. അതിനാൽ സാധാരണ ചാർജ്ജർ സംവിധാനത്തിലേയ്ക്ക് മാറുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും വിശദമായി വിലയിരുത്തേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
advertisement
തുടക്കത്തിൽ യുഎസ്ബി ടൈപ്പ്-സി ചാർജ്ജറുകളിലേയ്ക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ''രണ്ട് മാസത്തിനുള്ളിൽ കാര്യങ്ങൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ വിദഗ്ധ സംഘം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൊബൈൽ, ഫീച്ചർ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, മറ്റ് വെയറബിൾ ഉപകരണങ്ങൾ തുടങ്ങി വിവിധ ചാർജിംഗ് പോർട്ടുകളെക്കുറിച്ച് പഠിച്ച് പ്രത്യേക സംഘം ഈ മാസം റിപ്പോർട്ട് സമർപ്പിക്കും'', സെക്രട്ടറി കൂട്ടിച്ചേർത്തു.
ഇ-മാലിന്യ പ്രശ്‌നം പരിഹരിക്കാൻ പൊതു ചാർജർ സഹായിക്കുമെന്ന് യോഗത്തിന് ശേഷം EPIC ചെയർമാനും HCL സ്ഥാപകനുമായ അജയ് ചൗധരി പറഞ്ഞു. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി മിക്ക ഉൽപ്പന്നങ്ങളും യുഎസ്ബി ടൈപ്പ് സി ചാർജ്ജറിലേയ്ക്ക് ചുവടു മാറ്റിയിട്ടുണ്ട്. പലരും സി പോർട്ടുകൾ ഇല്ലാത്ത ഫീച്ചർ ഫോണുകളും ഉപയോഗിക്കുന്നുണ്ട്. ഇതൊരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
''ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ യുഎസ്ബി ടൈപ്പ് സി ചാർജറുകൾ വളരെ മികച്ചതാണ്. കാരണം ഇതിന് രണ്ട് ഗുണങ്ങളുണ്ട്. ഒന്ന്, ടൈപ്പ് സി ഉപയോഗിച്ച് വേഗത്തിൽ ചാർജ്ജ് ചെയ്യാൻ സാധിക്കുന്നു. രണ്ട് 65 വാട്ട് അല്ലെങ്കിൽ 65 വാട്ടിനോ അതിന് താഴെയോ ഉള്ള നിരവധി ഉപകരണങ്ങൾക്ക് ഇത് ഉപയോഗിക്കാം'', ചൗധരി പറഞ്ഞു.
ഐസിഇഎ ചെയർമാൻ പങ്കജ് മഹീന്ദ്രയുടെ അഭിപ്രായത്തിൽ യൂറോപ്പിൽ മാത്രമാണ് പൊതു ചാർജ്ജർ എന്ന ആശയം വന്നിട്ടുള്ളത്. 30-35 കോടിയാണ് യൂറോപ്പിന്റെ ചാർജർ മാർക്കറ്റ്. ഇന്ത്യയിലാകട്ടെ ഇത് 200 കോടിയാണ്.
advertisement
2024-ഓടെ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി യുഎസ്ബി-സി പോർട്ട് പൊതു ചാർജിംഗ് സ്റ്റാൻഡേർഡ് സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു. യുഎസിലും സമാനമായ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Common Mobile Chargers | എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജര്‍: പഠനം നടത്താന്‍ കേന്ദ്രത്തിന്റെ വിദഗ്ധ സംഘം
Next Article
advertisement
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
  • രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.

  • പടക്ക നിരോധനം ഡല്‍ഹിയ്ക്ക് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

  • പടക്കനിര്‍മാണം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്ന് പടക്ക വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

View All
advertisement