റീചാർജ് ചെയ്ത് മൊബൈൽ ഫോൺ പോലെ ഉപയോഗിക്കാവുന്ന കൃത്രിമ കൈകളുമായി ഐഐടി കാൺപൂരിലെ പൂർവ വിദ്യാർത്ഥി

Last Updated:

സാധാരണ കൈകൾ പോലെ തന്നെ കാണപ്പെടുന്ന ഇവ ഉപയോഗിച്ച് എല്ലാ ജോലികളും ചെയ്യാൻ സാധിക്കും

ഉത്തർപ്രദേശ് : അപകടങ്ങളിലും മറ്റും പെട്ട് കൈകൾ നഷ്ടമായവർക്കോ മുറിച്ചു മാറ്റേണ്ടി വന്നവർക്കോ ദൈനം ദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൃത്രിമ കൈകൾ നിർമ്മിച്ച് യുവാവ്. ഐഐടി കാൺപൂരിലെ പൂർവ്വ വിദ്യാർത്ഥിയായ നിശാന്ത്‌ അഗർവാളാണ് കൃത്രിമ കൈയുടെ രൂപകല്പനയ്ക്ക് പിന്നിൽ. സാധാരണ കൈകൾ പോലെ തന്നെ കാണപ്പെടുന്ന ഇവ ഉപയോഗിച്ച് എല്ലാ ജോലികളും ചെയ്യാൻ സാധിക്കും. ഇതിനോടകം തന്നെ രാജ്യത്ത് ഈ കൃത്രിമ കൈകൾക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്.
2015 -മുതൽ 18- വരെയുള്ള ഐഐടിയിലെ പഠന കാലത്ത് കൈകൾ നഷ്ടപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ നേരിൽ മനസ്സിലാക്കിയ ശേഷം അത് പരിഹരിക്കാൻ ഐഐടിയിലെ തന്നെ വിദഗ്ധരുടെ സഹായത്തോടെയാണ് നിശാന്ത് കൃത്രിമ കൈ നിർമ്മാണത്തിലേക്ക് കടന്നത്. സ്വന്തമായി ആരംഭിച്ച ദി ലൈഫ് ആൻഡ് ലിമ്പ് ഫാക്ടറിയിലൂടെയാണ് നിശാന്ത്‌ കൃത്രിമ കൈകൾ നിർമ്മിച്ചത്. സ്മാർട്ട്‌ ഫോൺ ഉൾപ്പെടെയുള്ളവ റീചാർജ് ചെയ്ത് ഉപയോഗിക്കും പോലെ കൃത്രിമ കൈകൾ ചാർജ് ചെയ്ത് വേണം ഉപയോഗിക്കാൻ. ഒരു രാത്രി മുഴുവൻ ചാർജ് ചെയ്താൽ അടുത്ത ദിവസം മുഴുവൻ ഇത് ഉപയോഗിക്കാനാകും. ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കും
advertisement
65,000- രൂപ മുതൽ 5 -ലക്ഷം വരെയാണ് കൃത്രിമ കൈകളുടെ വില. രാജ്യത്തിന് പുറത്ത് നിന്നും കൃത്രിമ കൈകൾ ആവശ്യപ്പെട്ട് നിരവധിപ്പേർ ബന്ധപ്പെടുന്നുണ്ടെന്ന് നിശാന്ത് പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
റീചാർജ് ചെയ്ത് മൊബൈൽ ഫോൺ പോലെ ഉപയോഗിക്കാവുന്ന കൃത്രിമ കൈകളുമായി ഐഐടി കാൺപൂരിലെ പൂർവ വിദ്യാർത്ഥി
Next Article
advertisement
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
  • തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചാരകരുടെ ഉപകരണമാകരുതെന്ന് വെള്ളാപ്പള്ളിക്ക് സതീശൻ മുന്നറിയിപ്പ് നൽകി

  • മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാട് ഒന്ന് തന്നെയെന്നും മതേതരത്വം ഉറപ്പാക്കുമെന്നും വ്യക്തമാക്കി

  • കേരളത്തിൽ മതധ്രുവീകരണത്തിന് സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായി പ്രതിരോധം നടത്തുമെന്നും സതീശൻ

View All
advertisement