യുഎസില്‍ വാട്ട്‌സ്ആപ്പിന് 10 കോടി സജീവ ഉപയോക്താക്കള്‍

Last Updated:

ന്ത്യയില്‍ പ്രതിമാസം 50 കോടി സജീവ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ഉള്ളത്.

ടെക് ഭീമന്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന് യുഎസില്‍ പത്ത് കോടി സജീവ ഉപയോക്താക്കളെ ലഭിച്ചു. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്ട്‌സ്ആപ്പ് സേവനത്തിന്റെ യുഎസിലെ കണക്കുകള്‍ ഇതാദ്യമാണ് കമ്പനി പുറത്തുവിടുന്നത്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളില്‍ 50 ശതമാനത്തില്‍ അധികം പേര്‍ക്കും ഐഫോണ്‍ ഉണ്ടെന്നും മെറ്റ അറിയിച്ചു. യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പ്രതിമാസം 50 കോടി സജീവ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ഉള്ളത്.
ആഗോളതലത്തില്‍ വാട്ട്‌സ്ആപ്പിന് 200 കോടി സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഗ്രൂപ്പ് മെസേജില്‍ സുരക്ഷിതരായിരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഈ മാസം ആദ്യം വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഈ സൗകര്യം ഇതിനോടകം തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചു.
ALSO READ: സൈബർ കേസുകളിലെ പ്രമുഖ അഭിഭാഷകനും ഓൺലൈൻ തട്ടിപ്പിനിരയായി; നഷ്ടമായത് ഒരു കോടി രൂപ
വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകും. ആരാണ് നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്തത്, എപ്പോഴാണ് ഗ്രൂപ്പ് സൃഷ്ടിച്ചത്, ആരാണ് ഗ്രൂപ്പ് നിര്‍മിച്ചത് തുടങ്ങിയ വിവരങ്ങള്‍ ഈ ഫീച്ചറിലൂടെ ലഭ്യമാകും. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും.
advertisement
ഐപാഡില്‍ 'കമ്മ്യൂണിറ്റി ടാബ്' എന്ന പുതിയ ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ടുണ്ട്. ആപ്പില്‍ നിന്ന് നേരിട്ട് ഫോണ്‍ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചറും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
യുഎസില്‍ വാട്ട്‌സ്ആപ്പിന് 10 കോടി സജീവ ഉപയോക്താക്കള്‍
Next Article
advertisement
'സോണിയ ഗാന്ധിയുടെ ഓഫീസ് ആർക്കും സന്ദർശിക്കാം; പോറ്റിയെ ആരെങ്കിലും കൊണ്ടുപോയതായി അറിയില്ല'; ആന്റോ ആന്റണി എംപി
'സോണിയ ഗാന്ധിയുടെ ഓഫീസ് ആർക്കും സന്ദർശിക്കാം; പോറ്റിയെ ആരെങ്കിലും കൊണ്ടുപോയതായി അറിയില്ല'; ആന്റോ ആന്റണി എംപി
  • സോണിയാ ഗാന്ധിയുടെ ഓഫീസ് സന്ദർശിക്കാൻ മതഭേദമന്യേ എല്ലാവർക്കും അവസരമുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു

  • പൊതുപ്രവർത്തകനായ നിലയിൽ പലരും ഫോട്ടോ എടുക്കാറുണ്ടെന്നും അതൊന്നും വലിയ വാർത്തയല്ലെന്നും വ്യക്തമാക്കി

  • സോണിയാ ഗാന്ധിയുടെ ഓഫീസിൽ ആരെങ്കിലും കൊണ്ടുപോയതായി അറിയില്ലെന്നും ആന്റോ ആന്റണി

View All
advertisement