Budget 2024: മുദ്രാ ലോണിന്റെ വായ്പാ പരിധി 20 ലക്ഷമാക്കി; ആർക്കൊക്കെ ലഭിക്കും?

Last Updated:

മുദ്രയുടെ ‘തരുൺ’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക. തരുണിൽ നിലവില്‍ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്

ന്യൂഡൽഹി: സംരംഭകർക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മുദ്ര ലോണിന്റെ വായ്പാ പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തു​മെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്രയുടെ ‘തരുൺ’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക.
യുവാക്കളിൽ സ്വാശ്രയത്വവും സംരംഭകത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രിൽ 8നാണ് പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, കോഓപറേറ്റിവ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് മുദ്ര ലോൺ ലഭിക്കും. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് ഈടാക്കുന്നത്. നിലവിലുള്ള വായ്പകളെല്ലാം അടച്ചു തീർത്തവർക്കാണ് മുദ്ര വായ്പ ലഭിക്കുക.
ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് തരം ലോണുകളാണ് മുദ്ര പദ്ധതിക്ക് കീഴിലുള്ളത്. നിലവിൽ ശിശുവിൽ 50,000 രൂപ, കിഷോറിൽ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ, തരുണിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഇന്നത്തെ പ്രഖ്യാപനത്തോടെ തരുൺ പദ്ധതിയുടെ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമായി ഉയർത്തി. മറ്റു വിഭാഗങ്ങൾക്കും സ്വാഭാവിക വർധനവുണ്ടാകും.
advertisement
കൃഷി ഒഴികെയുള്ള ആവശ്യങ്ങൾക്ക് മാത്രമേ മുദ്രാ ലോൺ നൽകുകയുള്ളു. ഓട്ടോറിക്ഷ, ചെറിയ ഗുഡ്‌സ് വെഹിക്കിൾ, ടാക്‌സി കാർ എന്നിവ വാങ്ങുന്നതിന് മുദ്രാ ലോൺ ഉപയോഗിക്കാം. ഇതിന് പുറമെ ബാർ, സലൂൺ, ജിം, ബുട്ടീക്ക്, തയ്യൽ കട, ബൈക്ക് റിപ്പയർ ഷോപ്പ്, ഡിടിപി, ഫോട്ടോകോപ്പി കട, മരുന്ന് കട, കൊറിയർ സർവിസ്, ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്കും മുദ്രാ ലോൺ ഉപയോഗിക്കാം.
അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം, മുൻപെടുത്ത വായ്പകളിൽ വീഴ്ചയുണ്ടായിരിക്കരുത്, കോർപറേറ്റ് സ്ഥാപനമായിരിക്കരുത്, അപേക്ഷകന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം, 18 വയസ് തികയണം എന്നിങ്ങനെയാണ് നിബന്ധനകള്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024: മുദ്രാ ലോണിന്റെ വായ്പാ പരിധി 20 ലക്ഷമാക്കി; ആർക്കൊക്കെ ലഭിക്കും?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement