ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു

Last Updated:

മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം

അനിൽകുമാർ
അനിൽകുമാർ
തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൂന്നുവർഷത്തെ ഗൽഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിയ വർക്കല സ്വദേശിയെ തേടി ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം. വാടക കുടിശ്ശിക വർധിച്ചതോടെ വീടൊഴിയാൻ ഒരുങ്ങുന്നതിനിടെയാണ് കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ, വർക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടിൽ ആര്‍ അനിൽകുമാർ എന്ന 52 കാരനെ തേടിയെത്തിയത്.
റാസൽഖൈമയിൽ മൂന്നു വര്‍ഷത്തോളം അനിൽകുമാർ കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയത് വെറും കൈയോടെ. ഫീസടയ്ക്കാൻ വഴിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങി. ഇതിനിടെയാണ് ലോട്ടറി കച്ചവടം തുടങ്ങിയത്.
advertisement
മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം. മറ്റ് ടിക്കറ്റുകൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. പ്രഭുലയാണ് ഭാര്യ. മക്കൾ കാവ്യ, ശ്രീലക്ഷ്മി.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement