പ്രളയഭീതിയിൽ കല്ലായി പുഴയുടെ തീരത്തുകാർ; ഫണ്ടുണ്ടായിട്ടും ചെളിനീക്കുന്നില്ലെന്ന് ആരോപണം

Last Updated:

ഫണ്ട് പര്യാപ്തമല്ലാത്തതുകൊണ്ടാണ് ചെളി നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെവിശദീകരണം.

കോഴിക്കോട്: രണ്ട് പ്രളയകാലത്തും കടുത്ത  ദുരിതംപേറിയവരാണ് കോഴിക്കോട് കല്ലായി പുഴയുടെ തീരത്ത് കഴിയുന്നവര്‍. ചെളി അടിഞ്ഞ് ഓരോ മഴക്കാലത്തും കല്ലായ് പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുക പതിവാണ്. ഫണ്ടനുവദിച്ചിട്ടും ചെളി നീക്കം ചെയ്യാത്തതിനാല്‍ ഇത്തവണയും പ്രളയഭീതിയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.
കഴിഞ്ഞ രണ്ട് വര്‍ഷവും കോഴിക്കോട് നഗരത്തിലെ ചില ഭാഗങ്ങള്‍  വെള്ളത്തിലായിരുന്നു. വീടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്ന നൂറുകണക്കിന് കുടുംബങ്ങള്‍. സമ്പാദ്യങ്ങളെ പ്രളയം വിഴുങ്ങുന്നത് കണ്ണീരോടെ കണ്ണാനേ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.
കനത്ത വെള്ളപ്പൊക്കത്തിന് കാരണമായതാകട്ടെ കല്ലായ് പുഴയില്‍ അടിഞ്ഞ് കൂടിയ ചെളിയാണ്. പുഴയുടെ മധ്യഭാഗത്ത് ചെളി അടിഞ്ഞ് കൂടി തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പുഴയുടെ തീരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന നഗരം ഇത്തവണയും വെള്ളപ്പൊക്ക ഭീഷണിയിലാണന്ന് പ്രദേശവാസിയായ ഉമ്മർകോയ പറഞ്ഞു.
advertisement
[news]
പുഴയുടെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യാന്‍  4.95കോടിയുടെ നീക്കിയിരിപ്പുണ്ട്.  എന്നാല്‍ മഴയ്ക്ക് മുമ്പ് ഈ വര്‍ഷവും കല്ലായ് പുഴയിലെ ചെളി നീക്കം ചെയ്യാന്‍ നടപടിയായില്ല.  ഫണ്ട് പര്യാപ്തമല്ലാത്തതുകൊണ്ടാണ് ചെളി നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെവിശദീകരണം. ഇത്തവണയും അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കയാണ്  കല്ലായ് പുഴയോരത്തുകാർ ഭീതിയിലായിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പ്രളയഭീതിയിൽ കല്ലായി പുഴയുടെ തീരത്തുകാർ; ഫണ്ടുണ്ടായിട്ടും ചെളിനീക്കുന്നില്ലെന്ന് ആരോപണം
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement