കോഴിക്കോട്: രണ്ട് പ്രളയകാലത്തും കടുത്ത ദുരിതംപേറിയവരാണ് കോഴിക്കോട് കല്ലായി പുഴയുടെ തീരത്ത് കഴിയുന്നവര്‍. ചെളി അടിഞ്ഞ് ഓരോ മഴക്കാലത്തും കല്ലായ് പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുക പതിവാണ്. ഫണ്ടനുവദിച്ചിട്ടും ചെളി നീക്കം ചെയ്യാത്തതിനാല്‍ ഇത്തവണയും പ്രളയഭീതിയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.
കഴിഞ്ഞ രണ്ട് വര്‍ഷവും കോഴിക്കോട് നഗരത്തിലെ ചില ഭാഗങ്ങള്‍ വെള്ളത്തിലായിരുന്നു. വീടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്ന നൂറുകണക്കിന് കുടുംബങ്ങള്‍. സമ്പാദ്യങ്ങളെ പ്രളയം വിഴുങ്ങുന്നത് കണ്ണീരോടെ കണ്ണാനേ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.
പുഴയുടെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യാന്‍ 4.95കോടിയുടെ നീക്കിയിരിപ്പുണ്ട്. എന്നാല്‍ മഴയ്ക്ക് മുമ്പ് ഈ വര്‍ഷവും കല്ലായ് പുഴയിലെ ചെളി നീക്കം ചെയ്യാന്‍ നടപടിയായില്ല. ഫണ്ട് പര്യാപ്തമല്ലാത്തതുകൊണ്ടാണ് ചെളി നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെവിശദീകരണം. ഇത്തവണയും അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കയാണ് കല്ലായ് പുഴയോരത്തുകാർ ഭീതിയിലായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.