എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍

Last Updated:

ഒമ്പതാം വര്‍ഷം ലീഗ് കിരീടം നഷ്ടമായിരിക്കുകയാണ് വിദാലിന്. ഇതോടെ ഒരു റെക്കോഡ് കൂടിയാണ് വിദാലിന് നഷ്ടമാകുന്നത്

ആര്‍ട്ടുറോ വിദാലിന്റെ ലീഗ് കിരീട റെക്കോര്‍ഡ് കുതിപ്പിന് അവസാനം. എട്ടു വര്‍ഷം തുടര്‍ച്ചയായി ലീഗ് കിരീടങ്ങള്‍ നേടിയ ശേഷം ഒമ്പതാം വര്‍ഷം ലീഗ് കിരീടം നഷ്ടമായിരിക്കുകയാണ് വിദാലിന്. ഇതോടെ ഒരു റെക്കോഡ് കൂടിയാണ് വിദാലിന് നഷ്ടമാകുന്നത്.
ഇബ്രാഹിമോവിച് എന്ന താരത്തിന്റെ റെക്കോഡ് മറികടക്കാനായിരുന്നു വിദാലിന്റെ ശ്രമം. തുടര്‍ച്ചയായി ഒമ്പതു സീസണുകളില്‍ ലീഗ് കിരീടമായിരു‌ന്നു ഇബ്രാഹിമോവിചിന്റെ നേട്ടം. ഇറ്റലി, സ്പെയിന്‍, ഫ്രഞ്ച് ലീഗുകളില്‍ ആയിരുന്നു ഇബ്രയുടെ ഈ നേട്ടം.
TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ? [NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ് [NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി [NEWS]
അവസാന എട്ട് വര്‍ഷങ്ങളിലും വിദാല്‍ കളിക്കുന്ന ടീം ലീഗ് കിരീടം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബാഴ്സലോണ റയലിന് മുന്നില്‍ ലാലിഗ കിരീടം നഷ്ടപ്പെടുത്തിയതോടെ ആ സ്വപ്നത്തിന് അവസാനമായി. ഈ വർഷം കൂടി കിരീടം നേടിയിരുന്നെങ്കിൽ ഇബ്രാഹിമോവിചിന് ഒപ്പം വിദാലിനും എത്താമായിരുന്നു. ഇനി ആ നേട്ടം മറിക്കടക്കാന്‍ ഇനി വിദാലിനാവില്ല.
advertisement
മൂന്ന് രാജ്യങ്ങളിലായായിരുന്നു വിദാല്‍ എട്ട് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ എത്തിയത്. 2012 യുവന്റസിനൊപ്പമാണ് കിരീട വേട്ട വിദാല്‍ തുടങ്ങിയത്. 2012,2013,2014,2015 സീസണുകളില്‍ യുവന്റസിനൊപ്പം ഇറ്റാലിയന്‍ ലീഗ് കിരീടം നേടാന്‍ വിദാലിനായി. 2015നു ശേഷം ബയേണില്‍ പോയ വിഡാല്‍ അവിടെ 2016,2017,2018 സീസണുകളില്‍ ബുണ്ടസ് ലീഗ കിരീടവും ഉയര്‍ത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement