കയ്യില്‍ ചെ ഗുവേരയുടെയും കാലില്‍ ക്യൂബന്‍ നായകൻ ഫിഡല്‍ കാസ്‌ട്രോയുടെയും ചിത്രം പച്ചകുത്തിയ
മറഡോണ കളിക്കളത്തിന് പുറത്തും വിപ്ലവകാരിയായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ സാമ്രാജ്യത്വ വിരുദ്ധ ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണച്ച മറഡോണ കാസ്‌ട്രോയുടെയും ചെയുടെയും ആശയമാണ് ലോകത്തിന്റെ പാതയെന്നു വിശ്വസിച്ചു. അതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങി.
1986ലെ ആദ്യ ക്യൂബാ സന്ദര്‍ശനത്തില്‍ തന്നെ കാസ്‌ട്രോയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മറഡോണ പിന്നീട് നിരവധി തവണ ക്യൂബ സന്ദര്‍ശിച്ചു. സ്വന്തം ചിത്രങ്ങൾ പതിച്ച ടീ ഷർട്ടുകളുമായിട്ടായിരുന്നു കാസ്ട്രോയെ കാണാൻ അദ്ദേഹം എത്തിയിരുന്നത്. ക്യൂബൻ ദേശീയ ചാനലിന് വേണ്ടി കാസ്ട്രോയുമായി മറഡോണ നടത്തിയ അഭിമുഖം വിപ്ലവ ആശയങ്ങൾ നെഞ്ചിലേറ്റുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകളെ പോലും ആവേശത്തിലാക്കിയിരുന്നു.
You may also like:'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്

സ്വന്തം പിതാവിന്റെ സ്ഥാനമാണ് മറഡോണയുടെ ജീവിതത്തിൽ കാസ്ട്രോയ്ക്ക് ഉണ്ടായിരുന്നത്. നിരവധി തവണ മറഡോണ തന്നെ ഇത് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ ബലത്തിലാകണം മറഡോണയുടെ ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കാൻ കാസ്ട്രോ ഇടപെടലുകൾ നടത്തിയതും. ചികിത്സയ്ക്കായി 2000 ൽ കാസ്ട്രോ അദ്ദേഹത്തെ ക്യൂബയിലേക്ക് ക്ഷണിച്ചു. ലോക ഫുട്ബോളിനും ആരാധകർക്കും മറഡോണയെ തിരിച്ചു ലഭിക്കാൻ ഇതുകാരണമായി.
ഹ്യൂഗോ ഷാവെസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബൊളിവേറിയന്‍ വിപ്ലവത്തെ പിന്തുണച്ച മറഡോണ നിരവധി വെനസ്വേലയിലും സന്ദർശനം നടത്തി. ഷാവേസിന്റെ മരണത്തിൽ ഏറെ വേദനയോടെ മറഡോണ പറഞ്ഞ വാക്കുകൾ ഇങ്ങനെ,
"ഹ്യൂഗോ ഷാവേസിന്റെ വിയോഗത്തോടെ എനിക്ക് നഷ്ടമായത് നല്ല സുഹൃത്തിനെയാണ്. മഹത്തായ രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ലാറ്റിന്‍ അമേരിക്കയുടെ ചിന്താരീതി തന്നെ മാറ്റി മറിച്ച ഷാവേസ്, അമേരിക്കയുടെ മുന്നിൽ മുട്ടുമടക്കാതെ സ്വന്തം കാലിൽ നിൽക്കാമെന്ന് ലോകത്തിന് കാണിച്ചു തന്നു".

ഷാവേസിന്റെ മരണശേഷം വെനസ്വേലയുടെ പ്രസിഡന്റായ ബസ് ഡ്രൈവറായിരുന്ന നിക്കോളാസ് മധുറോയുമായും മറഡോണയ്ക്ക് ഹൃദയബന്ധമുണ്ടായിരുന്നു. മധുറോക്കൊപ്പമാണ് ഷാവേസിന്റെ ശവകുടീരത്തിൽ മറഡോണ സന്ദർശനം നടത്തിയത്. അമേരിക്കൻ നേതൃത്വത്തിൽ മധുറോ വിരുദ്ധ പ്രചരണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. മധുറോയ്ക്ക് പ്രതിരോധം തീർത്തുകൊണ്ട് അദ്ദേഹത്തോട് മറഡോണ പറഞ്ഞത് ഇങ്ങനെ,
You may also like:മറഡോണയുടെ പേരിൽ കണ്ണൂരിൽ ഒരു ഹോട്ടൽ മുറി
"ഒരിക്കലും കീഴടങ്ങരുത്. ഫുട്‌ബോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍ക്കുന്നത് ഒരു പ്രശ്‌നമേയല്ല. പക്ഷെ, കീഴടങ്ങരുത്. നിങ്ങള്‍ ഒരിക്കലും കീഴടങ്ങിയിട്ടുമില്ല."
നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് എന്നും പിന്തുണ നൽകിയ കാൽപന്തുകളിയിലെ ദൈവം ബൊളീവിയൻ പ്രസിഡന്റായ ആദ്യ റെഡ് ഇന്ത്യൻ വംശജൻ ഇവോ മോറല്‍സിനെയും ബ്രസീലിയന്‍ ഇടതുപക്ഷ പ്രസിഡന്റായിരുന്ന ലുല ഡ സില്‍വയെയും സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു.
ഫലസ്തീൻ പ്രശ്നത്തിൽ ഫലസ്തീനിലെ ജനങ്ങൾക്കൊപ്പം നിന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു, "ഹൃദയം കൊണ്ട് ഞാനൊരു ഫലസ്തീനിയാണ്. ഞാനവരെ ബഹുമാനിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നു എന്ന് പറയാൻ എനിക്ക് ഭയമില്ല"

അര്‍ജന്റീനയില്‍ ജനിച്ചിട്ടും ക്യൂബയിലും ബൊളീവിയയിലും ആഫ്രിക്കയിലും വിമോചന പോരാട്ടങ്ങൾ നടത്തിയ ചെ ഗുവേരയെ പോലെ അര്‍ജന്റീനക്കാരനായ മറഡോണയും സങ്കുചിത രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തുകടന്ന സാര്‍വ്വദേശീയവാദിയായിരുന്നു.
പരന്നു കിടക്കുന്ന ഫുട്ബോൾ മൈതാനത്തിലേക്ക് ലോകത്തിലെ പല ജാതി മനുഷ്യരെ ഒരേ മനസ്സോടെ ഒന്നിപ്പിച്ച 'ദൈവം' പറഞ്ഞുവെച്ചത് അതിരുകൾ വേർതിരിക്കാത്ത മാനവികതയെ കുറിച്ചായിരുന്നു. ഒടുവിൽ കൈവീശി ഗ്യാലറയിലേക്ക് മടങ്ങുന്ന ലാഘവത്തോടെ ഒരു ഇതിഹാസം യാത്ര പറഞ്ഞു പോയി.
Diego Maradona, presente!ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.