ബയേൺ മുതൽ ചെൽസി വരെ; റൊണാൾഡോയ്ക്ക് പിന്നാലെ വമ്പൻമാർ

Last Updated:

ക്ലബ് ഫുട്ബോളിലെ ഗോൾ സ്കോറർമാരിൽ മുൻനിരയിലാണ് റൊണാൾഡോയുടെ സ്ഥാനം

ഫിഫ ലോകകപ്പിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് ഘാനയ്‌ക്കെതിരെ ആദ്യ പോരിന് ഇറങ്ങുകയാണ്. 37 കാരനായ പോർച്ചുഗൽ ക്യാപ്റ്റൻ രാജ്യത്തിനായി അഞ്ചാമത്തെ ഫിഫ ലോകകപ്പ് കളിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. ഇതോടെ സമകാലീന ഫുട്ബോളിൽ എതിരാളിയായി കണക്കാക്കപ്പെടുന്ന ലയണൽ മെസ്സി ഉൾപ്പെടെയുള്ള ഫുട്ബോൾ കളിക്കാരുടെ എലൈറ്റ് പട്ടികയിൽ ക്രിസ്റ്റ്യാനോയും ഇടംപിടിക്കും.
ജർമ്മനി ആതിഥേയത്വം വഹിച്ച 2006-ൽ പോർച്ചുഗീസിനുവേണ്ടി അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 2010 (ദക്ഷിണാഫ്രിക്ക), 2014 (ബ്രസീൽ), 2018 (റഷ്യ) എന്നീ വർഷങ്ങളിലും ലോകകപ്പിൽ കളിച്ചു.
ലോകകപ്പിന് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെങ്കിലും ക്ലബ് ഫുട്ബോളിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിന് കാരണം മറ്റൊന്നുമല്ല, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതാണ്.
advertisement
ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനായി ലോകത്തെ മുൻനിര ക്ലബുകൾ മത്സരരംഗത്തുണ്ട്. ക്ലബ് ഫുട്ബോളിലെ ഗോൾ സ്കോറർമാരിൽ മുൻനിരയിലാണ് റൊണാൾഡോയുടെ സ്ഥാനം. അതുകൊണ്ടുതന്നെ അദ്ദേഹം അടുത്തതായി ഏത് ക്ലബിൽ ചേരുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായികലോകം.
advertisement
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ മത്സരിക്കുന്ന ടീമുകൾ
1) ചെൽസി
2) ബയേൺ മ്യൂണിക്ക്
3) പി.എസ്.ജി
4) ന്യൂകാസിൽ യുണൈറ്റഡ്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബയേൺ മുതൽ ചെൽസി വരെ; റൊണാൾഡോയ്ക്ക് പിന്നാലെ വമ്പൻമാർ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement