advertisement

സ്‌റ്റേഡിയത്തില്‍ അപകടം; ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴക്ക്

Last Updated:
ലഖ്‌നൗ: ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20യ്ക്കിടെ സ്റ്റേഡിയത്തില്‍ അപകടം. ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇരുവരും കമന്ററി ബോക്സിനുള്ളിലേക്ക് പ്രവേശിക്കവെ ഗ്ലാസ് ഡോര്‍ അടര്‍ന്നുവീഴുകയായിരുന്നു.
അടുത്തകാലത്തയി നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഏക്‌നാ സ്റ്റേഡിയം അഡല്‍ ബിഹാരി വാജ്‌പോയി സ്‌റ്റേഡിയമെന്ന് പുനര്‍നാമകരണം ചെയ്തശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. അപകടത്തില്‍ നിന്ന് ഇരു കമന്റേറ്റര്‍മാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
'ഗ്ലാസ് ഡോറുകളിലൊരണ്ണം പൊടുന്നനെ വീഴുകയായിരുന്നു. ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ല' മഞ്ജരേക്കര്‍ പറഞ്ഞു. ഇന്നലെ നടന്ന ടി 20 മത്സരത്തില്‍ 71 റണ്ണിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറി പിറന്ന മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളും താരം സ്വന്തമാക്കിയിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്‌റ്റേഡിയത്തില്‍ അപകടം; ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴക്ക്
Next Article
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്

  • കോടതി ദമ്പതികളുടെ ദയയപേക്ഷ നിരസിച്ചു; കുട്ടികൾക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • പോക്സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് കോടതി

View All
advertisement