ക്രിക്കറ്റിലും പാകിസ്ഥാനെ 'അടിക്കാൻ' ഇന്ത്യ; ഏഷ്യാകപ്പിൽ നിന്ന് ആതിഥേയരായ ഇന്ത്യ പിന്മാറുമെന്ന് റിപ്പോർട്ട്; കോടികളുടെ നഷ്ടം

Last Updated:

വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അടുത്ത മാസം നടക്കുന്ന വനിതാ എമേർജിംഗ് ഏഷ്യാ കപ്പിലും ഇന്ത്യ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്

(AFP Photo)
(AFP Photo)
ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുരുഷ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായി. ഇന്ത്യൻ ക്രിക്കറ്റ് ടീം ടൂർണമെന്റിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ട്. ജൂണിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന വനിതാ എമേർജിംഗ് ടീംസ് ഏഷ്യാ കപ്പിൽ നിന്നും 2025 ലെ പുരുഷ ഏഷ്യാ കപ്പിൽ നിന്നും ടീമുകളെ പിൻവലിക്കുന്നതായി പാകിസ്ഥാൻ മന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ നേതൃത്വത്തിലുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ(എസിസി) ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ഈ തീരുമാനം എടുത്തതെന്ന് ദ ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് മറുപടിയായി പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും ഒന്നിലധികം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ഒരു സൈനിക നടപടി വിജയകരമായി നടത്തിയിരുന്നു.
“പാകിസ്ഥാൻ മന്ത്രി നേതൃത്വം വഹിക്കുന്ന എസിസി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയില്ല,” ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. “അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങൾ എസിസിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്, കൂടാതെ അവരുടെ പരിപാടികളിലെ ഞങ്ങളുടെ ഭാവി പങ്കാളിത്തവും നിർത്തിവച്ചിരിക്കുന്നു. ഞങ്ങൾ ഇന്ത്യൻ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു."- ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
advertisement
ഈ വർഷത്തെ ഏഷ്യാ കപ്പ് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരുന്നു. 2023 ൽ അവസാനം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായിരുന്നു.
ഏഷ്യാ കപ്പിന്റെ ഭൂരിഭാഗം സ്പോൺസർമാരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് കണക്കിലെടുക്കുമ്പോൾ, ബിസിസിഐയുടെ തീരുമാനം ടൂർണമെന്റ് റദ്ദാക്കാൻ ഇടയാക്കും. ടൂർണമെന്റിനു കൂടുതൽ കാഴ്ചക്കാരുള്ളതും കൂടുതൽ സ്പോൺസർമാരുള്ളതും ഇന്ത്യയിൽനിന്നാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു നേരിടേണ്ടിവരും. ഇന്ത്യയുടെ പിൻമാറ്റത്തിലൂടെ പാകിസ്ഥാനുൾപ്പടെയുള്ള മറ്റു ടീമുകളുടെ വരുമാനത്തിലും വൻ നഷ്ടം വരും. ഇന്ത്യയെ കൂടാതെ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരും മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.
advertisement
ഏഷ്യാ കപ്പിന്റെ മുൻ പതിപ്പ് പാകിസ്ഥാനാണ് ആതിഥേയത്വം വഹിച്ചത്, എന്നാൽ ബിസിസിഐ തങ്ങളുടെ ടീമിനെ അതിർത്തി കടന്ന് അയയ്ക്കാൻ വിസമ്മതിച്ചതിന്റെ ഫലമായി ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഫൈനൽ ഉൾപ്പെടെ ശ്രീലങ്കയിലാണ് നടന്നത്.
അതുപോലെ, ഈ വർഷം ആദ്യം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഹൈബ്രിഡ് മോഡൽ പരീക്ഷിച്ചിരുന്നു. ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിച്ചത്.
Summary: India will reportedly not take part in the upcoming Men's Asia Cup and the next month's Women's Emerging Asia Cup.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റിലും പാകിസ്ഥാനെ 'അടിക്കാൻ' ഇന്ത്യ; ഏഷ്യാകപ്പിൽ നിന്ന് ആതിഥേയരായ ഇന്ത്യ പിന്മാറുമെന്ന് റിപ്പോർട്ട്; കോടികളുടെ നഷ്ടം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement