advertisement

IND vs WI 1st ODI: വിൻഡീസിന് മോശം തുടക്കം; പിടിമുറുക്കി ഇന്ത്യ

Last Updated:

ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 17.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്

ഇന്ത്യൻ ടീം
ഇന്ത്യൻ ടീം
ബ്രിഡ്ജ്ടൗണ്‍: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ മേൽക്കൈ. ടോസ് നേടി ആദ്യം ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുംവിധമാണ് ബോളർമാർ പന്തെറിയുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 17.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്. മൂന്ന് വിക്കറ്റെടുത്ത ജഡേജയാണ് വിൻഡീസിന്‍റെ നടുവൊടിച്ചത്.
വിൻഡീസ് നിരയിൽ 31 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന ഷായ് ഹോപ് മാത്രമാണ് തിളങ്ങിയത്. ആലിക്ക് അത്തനാസെ 22 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ജഡേജയെ കൂടാതെ ഹാർദിക് പാണ്ഡ്യ, മുകേഷ് കുമാർ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഏവരും പ്രതീക്ഷിച്ച പോലെ മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കാക്കുന്നത്. മുഹമ്മദ് സിറാജിന്‍റെ അഭാവത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമിലെത്തി. മുകേഷിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
advertisement
ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാര്‍.
വെസ്റ്റിൻഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റൻ), കൈല്‍ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയര്‍, റൊവ്മൻ പവല്‍, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീല്‍സ്, ഗുഡകേഷ് മോട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI 1st ODI: വിൻഡീസിന് മോശം തുടക്കം; പിടിമുറുക്കി ഇന്ത്യ
Next Article
advertisement
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • പാലക്കാട് തൃക്കങ്ങോട്ട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ സ്ഫോടക വസ്തുവിൽ കയറി പൊട്ടിത്തെറിച്ചു

  • യാത്രക്കാരായ വിദ്യാർത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും വലിയ ദുരന്തം ഒഴിവായതും ആശ്വാസമായി

  • പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ടെന്നും കർശന നടപടി ആവശ്യമാണ്

View All
advertisement