IPL 2024 Final: തലയുടെ തട്ടകത്തിൽ തലയെ വീഴ്ത്തി ​'ഗംഭീർ'പ്പട; കൊല്‍ക്കത്തയ്ക്കു മുന്നില്‍ തകർന്നടിഞ്ഞ് ഹൈദരാബാദ്

Last Updated:

തകർന്നു തരിപ്പണമായി ഹൈദരാബാദ്; കൊൽക്കത്തയ്ക്ക് 114 റൺസ് വിജയലക്ഷ്യം

ചെന്നൈ: സീസണിലുടനീളം ബാറ്റിങിൽ വിസ്മയം തീർത്ത ഹൈദരാബാദിന് ഫൈനലില്‍ തകര്‍ന്നുവീണു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ എറിഞ്ഞുവീഴത്തുകയായിരുന്നു. 24 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് ടോപ് സ്കോറർ. ആന്ദ്രേ റസൽ മൂന്നും മിച്ചൽ സ്റ്റാർക്ക്, ഹർഷിദ് റാണ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്.
എന്നാൽ മിച്ചല്‍ സ്റ്റാര്‍ക്ക് ഓപ്പണിങ് ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെന്ന വലിയ അപകടത്തെ നീക്കം ചെയ്തു. തൊട്ടടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. രാഹുൽ ത്രിപതിയെ പുറത്താക്കി വീണ്ടും മിച്ചൽ സ്റ്റാർക്ക് ഞെട്ടിച്ചു. ഇതോടെ കൊൽക്കത്തയുടെ ആത്മവിശ്വാസം പതിമടങ്ങായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 Final: തലയുടെ തട്ടകത്തിൽ തലയെ വീഴ്ത്തി ​'ഗംഭീർ'പ്പട; കൊല്‍ക്കത്തയ്ക്കു മുന്നില്‍ തകർന്നടിഞ്ഞ് ഹൈദരാബാദ്
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement