advertisement

'ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് വെങ്കലം നഷ്ടമായത്; മെഡല്‍ തിരിച്ചെടുക്കണം'; ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം

Last Updated:

ഒരു ട്രാന്‍സ് വുമണോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും സ്വപ്ന ബര്‍മന്‍ എക്സില്‍ ആരോപിച്ചു.

ഏഷ്യൻ ഗെയിംസിൽ വനിതാ ഹെപ്റ്റാത്തലണില്‍ ഇന്ത്യക്കായി മെഡൽ നേടിയ താരത്തെ അധിക്ഷേപിച്ച് സഹതാരം. മെഡൽ ജേതാവായ നന്ദിനി അഗസാരയെ ട്രാൻസ്‌ജെൻഡർ എന്ന് വിളിച്ച് സഹതാരം സ്വപ്‌ന ബർമൻ അധിക്ഷേപിക്കുകയായിരുന്നു. ഈ ഇനത്തിൽ നന്ദിനി അഗസാരയാണ് വെങ്കലം നേടിയത്. സ്വപ്ന ഭർമ്മന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിരുന്നുളളു. ഇതിന് പിന്നാലെയാണ് താരത്തെ അധിക്ഷേപിച്ച് രംഗത്ത് എത്തിയത്.
ഒരു ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും അത്‌ലറ്റിക്‌സിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നും എന്നെ പിന്തുണയ്ക്കണമെന്നും സ്വപ്ന ബര്‍മന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) കുറിച്ചു. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
advertisement
ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി സ്വപ്‌ന രംഗത്തെത്തിയത്. വെങ്കലം നേടിയ ടീമംഗം നിയമങ്ങൾ ലംഘിച്ചുവെന്നും താരം ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് വെങ്കലം നഷ്ടമായത്; മെഡല്‍ തിരിച്ചെടുക്കണം'; ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement