'സമനില ഭൂതം കിവികളെ വിടുന്നില്ല' ഫ്രീഡം കപ്പ് റഗ്ബിയില്‍ ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടവും സമനിലയില്‍

Last Updated:

'വെല്ലിങ്ടണില്‍ ബൗണ്ടറികള്‍ എണ്ണിയില്ല. മത്സരം സമനിലയാണ്'

വെലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിനു പിന്നാലെ റഗ്ബി ചാംപ്യന്‍ഷിപ്പിലും കിവികള്‍ക്ക് സമനില കുരുക്ക്. ഫ്രീഡം കപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് 16- 16 നാണ് കിവികള്‍ക്ക് സമനില വഴങ്ങേണ്ടി വന്നത്. എന്നാല്‍ ക്രിക്കറ്റ് ലോകകപ്പിനു വിപരീതമായി ഇവിടെ ട്രോഫി പങ്കുവെയ്ക്കുകയാണ് ചെയ്തത്.
മത്സരത്തിനു പിന്നാലെ ന്യൂസിലന്‍ഡ് റഗ്ബി ടീം ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത വാചകങ്ങളും കായിക ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. 'വെല്ലിങ്ടണില്‍ ബൗണ്ടറികള്‍ എണ്ണിയില്ല. മത്സരം സമനിലയാണ്' എന്നാണ് കിവീസ് ടീമിന്റെ ട്വീറ്റ്. നേരത്തെ ക്രിക്കറ്റ് ലോകകപ്പില്‍ 50 ഓവര്‍ മത്സരവും സൂപ്പര്‍ ഓവറും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
advertisement
Also Read: 'അതേ എനിക്ക് തെറ്റുപറ്റി' ലോകകപ്പ് ഫൈനലില്‍ ഓവര്‍ ത്രോയില്‍ 6 റണ്‍സ് നല്‍കിയത് തെറ്റായ തീരുമാനമെന്ന് ധര്‍മസേന
ഇംഗ്ലണ്ടിനെ ജേതാക്കളായി നിശ്ചയിച്ച രീതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് റഗ്ബിയിലും ന്യൂസിലന്‍ഡിന് സമനില വഴങ്ങേണ്ടിവരുന്നത്. എന്നാല്‍ ഇവിടെ ട്രോഫി ഇരുരാജ്യങ്ങളും പങ്കുവെക്കുകയായിരുന്നു. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള റഗ്ബി ടൂര്‍ണമെന്റാണ് ഫ്രീഡം കപ്പ്. 2004 ലാണ് പരമ്പര ആരംഭിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സമനില ഭൂതം കിവികളെ വിടുന്നില്ല' ഫ്രീഡം കപ്പ് റഗ്ബിയില്‍ ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടവും സമനിലയില്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement