അതുതന്നെ സംഭവിച്ചു; ആദ്യ ഇന്നിങ്സിൽ 500 റൺസടിച്ചിട്ടും ഇന്നിങ്സിന് തോൽക്കുന്ന ആദ്യ ടീമായി പാകിസ്ഥാൻ

Last Updated:

ആദ്യ ഇന്നിങ്സിൽ 500ലധികം സ്‌കോർ നേടിയതിന് ശേഷം ടെസ്റ്റ് ചരിത്രത്തിൽ ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ ടീമായി നാണക്കേടിന്റെ റെക്കോർഡും പാകിസ്ഥാൻ സ്വന്തമാക്കി

ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാൻ്റെ കഷ്ടകാലം തുടരുന്നു. ഇത്തവണ മുൾട്ടാനിൽ ഒല്ലി പോപ്പിൻ്റെ ഇംഗ്ലണ്ടിൻ്റെ കൈകളിൽ നിന്നാണ് തോൽവിയേറ്റുവാങ്ങിയത്. ഇന്നിങ്സിനും 47 റൺസിനും വിജയിച്ച സന്ദർശകർ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ 500ലധികം സ്‌കോർ നേടിയതിന് ശേഷം ടെസ്റ്റ് ചരിത്രത്തിൽ ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ ടീമായി നാണക്കേടിന്റെ റെക്കോർഡും പാകിസ്ഥാൻ സ്വന്തമാക്കി. ഈ തോൽവി ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ അവരുടെ തുടർച്ചയായ ആറാം തോൽവിയും കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ സ്വന്തം മണ്ണിൽ അവരുടെ ഏഴാമത്തെയും തോൽവിയായി. പത്തിൽ ആറ് മത്സരങ്ങൾ തോൽക്കുകയും നാലിൽ സമനില വഴങ്ങുകയും ചെയ്ത പാക്കിസ്ഥാൻ്റെ നാട്ടിലെ വിജയശതമാനം 2022 മുതൽ പൂജ്യത്തില്‍ തുടരുകയാണ്.
മുൾട്ടാൻ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 556 റൺസാണ് നേടിയത്. അബ്ദുള്ള ഷഫീഖ്, ഷാൻ മസൂദ്, സൽമാൻ ആഘ എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഏകദേശം രണ്ട് ദിവസത്തോളം നീണ്ടുനിന്ന ബാറ്റുകൊണ്ടുള്ള പാകിസ്ഥാൻ്റെ ആധിപത്യം ഒരു കമാൻഡിംഗ് പൊസിഷനിലേക്ക് പാകിസ്ഥാനെ എത്തിച്ചതായി ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തി.
എന്നാൽ, ബാറ്റിംഗ് മാസ്റ്റർക്ലാസ് ഉപയോഗിച്ച് ഇംഗ്ലണ്ട് ശക്തമായ മറുപടി തന്നെ നൽകി. ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്ന് 454 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കി. അവിടെയും തീർന്നില്ല, ഒരുപിടി റെക്കോർഡുകള്‍ തിരുത്തി എഴുതുകയും ചെയ്തു.
advertisement
ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്മാനായി ബ്രൂക്ക് മാറി. അതേസമയം റൂട്ടിന് തൻ്റെ ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായെങ്കിലും അലിസ്റ്റർ കുക്കിനെ മറികടന്ന് ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിൻ്റെ ഏറ്റവും ഉയർന്ന റൺസ് സ്‌കോററായി. അവിശ്വസനീയ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ 823/7 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. ഡിക്ലയർ ചെയ്യുന്നതിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന നാലാമത്തെ ഇന്നിംഗ്‌സ് സ്‌കോറാണിത്.
ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് പറുദീസയായ പിച്ച്, പ്രവചനാതീതമായ ബൗൺസും വിള്ളലുകളും കാരണം മോശമാകാൻ തുടങ്ങി. വോക്‌സ്, കാർസെ, അറ്റ്കിൻസൻ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൻ്റെ സീം ആക്രമണം ഈ സാഹചര്യങ്ങളെ സമർത്ഥമായി മുതലെടുത്തു. അവരുടെ വിനാശകരമായ സ്പെൽ പാകിസ്ഥാൻ്റെ ടോപ്പ്, മിഡിൽ ഓർഡറിനെ കീറിമുറിച്ചു. വെല്ലുവിളി നിറഞ്ഞ ഒരു പ്രതലത്തിൽ പാക് ബാറ്റർമാരുടെ ദൗർബല്യവും ഇത് തുറന്നുകാട്ടി.
advertisement
രണ്ടാം ഇന്നിംഗ്‌സിൽ സ്പിന്നർ ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. 152-6 എന്ന നിലയിൽ അഞ്ചാമത്തെയും അവസാനത്തെയും ദിനം പുനരാരംഭിച്ച പാകിസ്ഥാൻ 96 മിനിറ്റ് ബാറ്റ് ചെയ്ത ശേഷം 220 റൺസിന് പുറത്തായി.
ആഗ സൽമാന്റെയും ആമിർ ജമാലിന്റെയും പോരാട്ടത്തിനും അനിവാര്യമായ വിധിയെ തടുത്തുനിർത്താനായില്ല. ഫലം, ഒന്നാം ഇന്നിങ്സിൽ മൂന്നു ബാറ്റർമാരുടെ സെഞ്ചുറികൾ സഹിതം 556 റൺസെടുത്ത ടെസ്റ്റ് മത്സരത്തിൽ, ആന്റി ക്ലൈമാക്സായി പാക്കിസ്ഥാന് അവിശ്വസനീയമായ തോൽവി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
അതുതന്നെ സംഭവിച്ചു; ആദ്യ ഇന്നിങ്സിൽ 500 റൺസടിച്ചിട്ടും ഇന്നിങ്സിന് തോൽക്കുന്ന ആദ്യ ടീമായി പാകിസ്ഥാൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement