'അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, ഇന്ത്യ വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം'; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം

Last Updated:

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ട് തടയുകയും ചെയ്തു

മുഹമ്മദ് യൂസഫ്, സൂര്യകുമാർ യാദവ്
മുഹമ്മദ് യൂസഫ്, സൂര്യകുമാർ യാദവ്
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം അംപയർമാരെ സ്വാധീനിച്ച് വിജയം സ്വന്തമാക്കിയതാണെന്ന ആരോപണവുമായി പാക് മുൻ താരം മുഹമ്മദ് യൂസഫ്. സമാ ടി വിയിലെ ചർച്ചയ്ക്കിടെയായിരുന്നു മുഹമ്മദ് യൂസഫിന്റെ പ്രതികരണം. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ട് തടയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
''മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീൽ ചെയ്തപ്പോഴെല്ലാം അംപയർമാർ വിരൽ ഉയർത്തുന്നത് കാണാമായിരുന്നു''- മുഹമ്മദ് യൂസഫ് പ്രതികരിച്ചു. ഇന്ത്യൻ ക്യാപ്റ്റനെതിരെ മോശം വാക്കുകളാണ് മുഹമ്മദ് യൂസഫ് ഉപയോഗിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളുടെ മൂന്ന് അപ്പീലുകൾ ഔട്ടാണെന്ന് അംപയർമാർ വിധിച്ചിരുന്നു. ഡിആർഎസ് എടുത്താണ് പാകിസ്ഥാൻ ബാറ്റർമാർ പുറത്താകലിൽനിന്ന് രക്ഷപെട്ടത്.
advertisement
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം. ക്യാപ്റ്റൻ സൂര്യകുമാർ‌ യാദവ് സിക്സറിടിച്ചാണ് വിജയറൺ നേടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, ഇന്ത്യ വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം'; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement