Paris Olympics 2024| പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍

Last Updated:

ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍

പാരീസ് ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു. അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍ പ്രവേശനം. സെമിയില്‍ ജപ്പാന്റെ റീ ഹിഗുച്ചിയാണ് സെഹ്രാവതിന്റെ എതിരാളി.
ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ജാപ്പനീസ് താരം. സെഹ്രാവത് ആറാം സ്ഥാനത്തും. വ്യാഴാഴ്ച(08/08/2024) രാത്രി 9.45നാണ് മത്സരം. ഫൈനല്‍ വെള്ളിയാഴ്ച്ച(08/08/2024) നടക്കും. സെമിയില്‍ തോറ്റാലും സെഹ്രാവത്തിന് വെങ്കലത്തിനായി മത്സരിക്കാം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അല്‍ബേനിയന്‍ താരത്തെ സെഹ്റാവത്ത് പ്രതിരോധത്തിലാക്കി.
ആദ്യ സെക്കന്‍ഡുകളിൽ യാതൊരു ശ്രമവും നടത്താതിരുന്ന സലിംഖാന്‍ മുന്നറിയിപ്പും കൊടുത്തു. അടുത്ത 30 സെക്കന്‍ഡുകള്‍ക്കിടെ അമന്‍ മൂന്ന് പോയിന്റുകള്‍ നേടുകയായിരുന്നു. തുടർന്ന് ഒമ്പത് പോയിന്റുകൾ അമൻ സ്വന്തമാക്കി. ഇതോടെ 12-0ത്തിന് ഇന്ത്യന്‍ താരം ആധികാരിക വിജയം നേടുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമര്‍ ഇഗോറോവിനെ പരാജയപ്പെടുത്തി കൊണ്ടാണ് സെഹ്രവത്ത് അവസാന എട്ടിലെത്തിയിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement