Paris Olympics 2024: പ്രത്യേക കണ്ണടയോ ജാക്കറ്റോ ഇല്ലാതെ ഷൂട്ടിങ് മത്സരത്തിനിറങ്ങിയ 51കാരൻ വൈറല്‍

Last Updated:

കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്

(Image: X)
(Image: X)
പാരിസ് ഒളിമ്പിക്സിലെ ഷൂട്ടിങ് മത്സരങ്ങളിൽ താരമായത് തുര്‍ക്കിക്കാരനായ 51കാരൻ. സിനിമാ താരത്തെ പോലെ കൂളായി വരുന്നു, ഷൂട്ട് ചെയ്യുന്നു, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്നു. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സെവ്വര്‍ ഇലയ്ഡയാണ് സഹതാരം.
ഒരു ടീഷര്‍ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു 51കാരനായ ഡികെചിന്റെ വേഷം. കരിയറിലെ അഞ്ചാം ഒളിമ്പിക്സിലാണ് താരം മത്സരിച്ചത്. 2008ല്‍ ബെയ്ജിങിലായിരുന്നു ഒളിമ്പിക്സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിമ്പിക്സ് മെഡല്‍ കൂടിയാണ് ഡികെച് ഇത്തവണ നേടിയത്. എന്തായാലും 51കാരന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളെ ഇളക്കി മറിക്കുകയാണ്. രസകരമായ നിരവധി പോസ്റ്റുകളിലാണ് ഡികെച് നിറയുന്നത്. തമിഴിലെ തല അജിത്തിനെ പോലെ വന്ന് കൂളായി വെടിവെച്ച് മെഡലുമായി പോയ ഡികെച്ചിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി കഴിഞ്ഞു.
advertisement
ഹിറ്റ്മാനെയാണോ തുർക്കി ഒളിമ്പിക്സിലേക്ക് അയച്ചതെന്നാണ് ഒരു യൂസർ കുറിച്ചത്.
advertisement
advertisement
നിരവധി മീമുകളാണ് യൂസുഫ് ഡികെചിന്റെ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: പ്രത്യേക കണ്ണടയോ ജാക്കറ്റോ ഇല്ലാതെ ഷൂട്ടിങ് മത്സരത്തിനിറങ്ങിയ 51കാരൻ വൈറല്‍
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement