Paris Olympics 2024| പാരിസ് ഒളിമ്പിക്സ്: ഫോട്ടോ ഫിനിഷിൽ അമേരിക്കയ്ക്ക് ഒപ്പം ചൈനയ്ക്ക് സ്വർണം; ഇന്ത്യയുടെ സ്ഥാനം 71

Last Updated:

മാർച്ച് പാസ്റ്റിൽ മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും.

പാരീസ് ഒളിമ്പിക്സില‍്‍ അമേരിക്കയ്ക്ക് ഒപ്പം സ്വർണം നേടി ചൈന. ഒന്നാം സ്ഥാനത്തിന് വേണ്ടി അമേരിക്കയും ചൈനയും തമ്മിൽ ശക്തമായ പോരാട്ടം ആയിരുന്നു അവസാന ദിനത്തിൽ നടന്നത്. അവസാന നിമിഷം വരെ സ്വർണ മെഡൽ പട്ടികയിൽ മുന്നിൽ ഉണ്ടായിരുന്ന ചൈനയെ വനിതാ ബാസ്ക്കറ്റ് ബോളിൽ ഫ്രാൻസിനെതിരായ മത്സരത്തിലെ ജയത്തോടെയാണ് അമേരിക്ക മറികടന്നത്.
നിലവിൽ അമേരിക്കയ്ക്കും ചൈനയ്ക്കും 40 സ്വർണ്ണ മെഡലുകളാണ്. 40 സ്വർണം അടക്കം 126 മെഡലുകളാണ് അമേരിക്കയ്ക്ക് ഉള്ളത്. 20 സ്വർണ്ണം അടക്കം 45 മെഡലുകളായി ജപ്പാൻ മൂന്നാം സ്ഥാനത്താണ്. അതേസമയം മെഡൽ പട്ടികയിൽ 71ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അർഷാദ് നദീം ജാവലിൻ ത്രോയിൽ സ്വന്തമാക്കിയ സ്വർണ്ണത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാൻ മെഡൽ പട്ടികയിൽ 62-ാം സ്ഥാനവും സ്വന്തമാക്കി.
വിവിധ രാജ്യങ്ങളിലെ കായികതാരങ്ങളുടെ സമാഗമമായ കായിക മാമാങ്കം ഇന്ന് പാരിസിൽ സമാപിക്കും. പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ സമയം അർദ്ധരാത്രി 12 .30 മുതലാണ് സമാപ സമാപന ചടങ്ങുകൾ ആരംഭിക്കുക. കലാപരിപാടികളോടെയും അത്ലറ്റുകള്‍ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടു കൂടെയും ഇന്നത്തെ സമാപന ചടങ്ങ് രണ്ടുമണിക്കൂറോളം നീളും. മാർച്ച് പാസ്റ്റിൽ മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| പാരിസ് ഒളിമ്പിക്സ്: ഫോട്ടോ ഫിനിഷിൽ അമേരിക്കയ്ക്ക് ഒപ്പം ചൈനയ്ക്ക് സ്വർണം; ഇന്ത്യയുടെ സ്ഥാനം 71
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement