'നീ ധോണിയുടെ പിന്‍ഗാമി തന്നെ'; ഡിആര്‍സില്‍ സഹതാരങ്ങളെ അമ്പരപ്പിച്ച് ഋഷഭ് പന്ത്

Last Updated:

വിന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്

ഫ്‌ളോറിഡ: ക്രിക്കറ്റ് ലോകത്ത് ഡിആര്‍എസിന്(ഡിസിഷ്യന്‍ റിവ്യു സിസ്റ്റം) ധോണി റിവ്യു സിസ്റ്റം എന്നൊരു പേര് കൂടിയുണ്ട്. എന്നാല്‍ അത് ഇനി മാറ്റാമെന്നാണ് ഇന്ത്യ വിന്‍ഡീസ് ഒന്നാം ടി20 മത്സരം കണ്ടവര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, ധോണിയുടെ പകരക്കാരനായി വിക്കറ്റിനു പിന്നിലെത്തിയ പന്തും ഡിആര്‍എസില്‍ വിജയിച്ചിരിക്കുകയാണ്. അതും സഹതാരങ്ങളെയും നായകനെയും അമ്പരപ്പിച്ചുകൊണ്ട്.
വിന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. നവദീപ് സെയ്‌നി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് വിന്‍ഡീസിന്റെ ടോപ്പ്‌സ്‌കോററായ കീറോണ്‍ പൊള്ളാര്‍ഡ് എല്‍ബിയില്‍ കുരുങ്ങി പുറത്താകുന്നത്. എന്നാല്‍ ഈ വിക്കറ്റ് സൈനിയെപ്പോലെ തന്നെ പന്തിനും അവകാശപ്പെടാന്‍ കഴിയുന്നതാണ്. സെയ്‌നി എറിഞ്ഞ സ്ലോ ഫുള്‍ട്ടോസ് പൊള്ളാര്‍ഡിന്റെ പാഡില്‍ കൊണ്ടെങ്കിലും സെയ്‌നിയും മറ്റുതാരങ്ങളും കാര്യമായി അപ്പീല്‍ ചെയ്തിരുന്നില്ല.
advertisement
advertisement
എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് ഡിആര്‍എസ് എടുക്കാന്‍ നായകനോട് ആവശ്യപ്പെടുകയായിരുന്നു. പന്തിന്റെ അപ്പീലിനെത്തുടര്‍ന്ന് കോഹ്‌ലി ഡിആര്‍സ് നല്‍കിയപ്പോള്‍ സെയ്‌നിയെയും കോഹ്‌ലിയെയും അമ്പരപ്പിച്ചുകൊണ്ട് മൂന്നാം അമ്പയര്‍ വിക്കറ്റ് വിധിക്കുകയുംചെയ്തു. അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍സകലെ പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ ചിരിയടക്കാന്‍ പാടുപ്പെട്ടായിരുന്നു 'പന്തിന്റെ ഡിആര്‍എസ്' ജയം കോഹ്‌ലി ആഘോഷിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നീ ധോണിയുടെ പിന്‍ഗാമി തന്നെ'; ഡിആര്‍സില്‍ സഹതാരങ്ങളെ അമ്പരപ്പിച്ച് ഋഷഭ് പന്ത്
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement