IND vs WI: റിഷഭ് പന്തും സഞ്ജുവും രോഹിത് ശർമ്മയും തിളങ്ങി; 59 റൺസ് ജയവുമായി ഇന്ത്യയ്ക്ക് പരമ്പര

Last Updated:

ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സ് 19.1 ഓവറിൽ 132 റൺസിന് ചുരുങ്ങി

ലോഡർഹിൽ: ടി20യിൽ ക്യാപ്റ്റനെന്ന നിലയിൽ അപരാജിത റെക്കോഡ് നിലനിർത്തി രോഹിത് ശർമ. നാലാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് തോൽപ്പിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-1ന് മുന്നിലെത്തി. റിഷഭ് പന്ത് (31 പന്തിൽ 44), ക്യാപ്റ്റൻ രോഹിത് ശർമ (16 പന്തിൽ 33), അക്സർ പട്ടേലിന്റെ (16 പന്തിൽ 33) എന്നിവരുടെ മികവിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ആദ്യം 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. എന്നാൽ വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സ് 19.1 ഓവറിൽ 132 റൺസിന് ചുരുങ്ങി. അർഷ്ദീപ് സിംഗ് (3.1 ഓവറിൽ 3/12) മികച്ച ബോളിംഗാണ് പുറത്തെടുത്തത് ആവേഷ് ഖാൻ (4 ഓവറിൽ 2/17) രണ്ട് മികച്ച സ്പെല്ലുകളിലൂടെ മുൻ മത്സരങ്ങളിലെ ചീത്തപ്പേര് ഇല്ലാതാക്കിയാണ് മികവ് തെളിയിച്ചത്.
നിക്കോളാസ് പൂരൻ (8 പന്തിൽ 24) മൂന്ന് സിക്‌സറുകളോടെ ഇന്ത്യയെ ഭയപ്പെടുത്തി തുടങ്ങിയെങ്കിലും റണ്ണൌട്ടായത് ആശ്വാസമായി. അക്‌സർ പട്ടേൽ (4 ഓവറിൽ 2/48) റൺസ് വഴങ്ങുന്നതിൽ ധാരാളിത്തം കാട്ടിയെങ്കിലും, മെയ്‌ഴ്‌സിനെയും റോവ്‌മാൻ പവലിനെയും (16 പന്തിൽ 24) പുറത്താക്കിയത് മത്സരത്തിൽ നിർണായകമായി. ബാക്ക്-10 ആരംഭിക്കുമ്പോഴേക്കും അത് പാർക്ക് ആയി മാറി. 4 ഓവറിൽ 27ന് 2 എന്ന സ്ഥിരതയുള്ള കണക്കുകളോടെ രവി ബിഷ്‌ണോയിയും അവസരം മുതലെടുത്തു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ലോങ് ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും മികച്ച പ്രകടനമാണ് റിഷഭ് പന്തും രോഹിത് ശർമ്മയും പുറത്തെടുത്തത്. ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തിൽ 191 എന്ന നിലയിൽ എത്തിക്കാനായത് ഇവരുടെ ബാറ്റിങ്ങാണ്. അക്‌സർ 8 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. 23 പന്തിൽ പുറത്താകാതെ 30 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണും ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരു സിക്സറും രണ്ടു ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്.
advertisement
വെസ്റ്റ് ഇൻഡീസ് ഇടംകൈയ്യൻ പേസർ ഒബെദ് മക്കോയി 4 ഓവറിൽ 66 റൺസാണ് വഴങ്ങിയത്. ടി20യിൽ ഒരു വെസ്റ്റ് ഇൻഡീസ് ബൗളറുടെ ഏറ്റവുമധികം റൺസ് വഴങ്ങിയ സ്പെല്ലായിരുന്നു ഇത്. മക്കോയ് ഒരോവറിൽ മൂന്ന് സിക്സ് ഉൾപ്പടെ 25 റൺസ് വഴങ്ങി ആ മൂന്നിൽ രണ്ടു സിക്സറും നേടിയത്. രോഹിത് ശർമ്മയായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ രോഹിത് മൂന്ന് സിക്സറും രണ്ട് ഫോറും നേടി. ആറ് ഫോർ ഉൾപ്പെടുന്നതായിരുന്നു റിഷഭ് പന്തിന്‍റെ ഇന്നിംഗ്സ്. രോഹിതിനൊപ്പം ഓപ്പണറായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 24 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ രോഹിതും യാദവും ചേർന്ന് 4.4 ഓവറിൽ 53 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ സഞ്ജുവിന് കൂടുതൽ ബിഗ് ഹിറ്റുകൾ നേടാനാകാതെ പോയത് തിരിച്ചടിയായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI: റിഷഭ് പന്തും സഞ്ജുവും രോഹിത് ശർമ്മയും തിളങ്ങി; 59 റൺസ് ജയവുമായി ഇന്ത്യയ്ക്ക് പരമ്പര
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement